Friday, July 17, 2009

ഞാനും എന്റെ ഏട്ടനും.

പോസ്റ്റ് ചെയ്തു കഴിഞ്ഞാണ് ഞാന്‍ കാണുന്നത് ടൈറ്റില്‍ ഇല്ലെന്നു സോറി..ഞാനും എന്റെ ഏട്ടനും വായിക്കുവാന്‍ ഇവിടെ ക്ലിക്കുമൊ പ്ലീസ്‌ ..

ഞാനും എന്റെ ഏട്ടനും

എഴുതുന്ന എല്ലാ പോസ്റ്റിലും ഉള്ള ഒരു വില്ലന്‍ കഥാപാത്രം ആയിട്ടാണ് എല്ലാവര്ക്കും മുന്നില്‍ ഏട്ടനെ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് . ഏട്ടന്‍ എപ്പോളും എന്റെ ജീവിതത്തില്‍ ഒരു വില്ലന്‍ തന്നെ ആണ് . ഞാന്‍ എന്റെ സഹോദരങ്ങളില്‍ എല്ലാവരിലും ഏറ്റവും അധികം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന വില്ലന്‍.

ഏട്ടന്‍ എന്റെ നേരെ മൂത്ത ആളാണ്.. എട്ടു വര്‍ഷത്തോളം വീട്ടിലെ ഇളയ സന്താനം ആയി വാണു സുഖിച്ചു കഴിയുന്ന ടൈമില്‍ ആണ് ഞാന്‍ ഉണ്ടാകുന്നത്.. സ്വാഭാവികം ആയും ഒരു സ്ഥാന നഷ്ടം ഉണ്ടായി. പെട്ടന്ന് എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചെറിയ കുട്ടിയും ഏട്ടന്‍ മുതിര്ന്ന കുട്ടിയും ആയി.എല്ലാരുടെയും ശ്രദ്ധ എന്നിലേക്ക്‌ ആയി.

ബാക്കി സഹോദരങ്ങള്‍ കാട്ടാതിരുന്ന ദു:ഖം അമ്മ ഏട്ടനില്‍ കണ്ടു. അങ്ങനെ ഒരു ദു:ഖം ഏട്ടന് ഉണ്ടാകാതിരിക്കാന്‍ അമ്മ എന്നെ വളര്‍ത്തുന്ന ജോലി ഏട്ടനെ ഏല്പിച്ചു. എപ്പോളും ന്റെ എല്ലാ കാര്യങ്ങളും ഏട്ടന്‍ ചെയ്തു തുടങ്ങി. എന്നെ കണ്ണ് എഴുതിക്കുന്നതും പൌഡര്‍ ഇടിക്കുന്നതും എല്ലാം ഏട്ടന്റെ ജോലി . അങ്ങനെ ഏട്ടന്‍ എല്ലാരെക്കാളും അധികം എന്നെ സ്നേഹിക്കാന്‍ തുടങ്ങി. ഞാന്‍ കരയുന്ന ശബ്ദം എവിടെ നിന്നെകിലും കേട്ടാല്‍ ആദ്യം ഓടി എത്തുന്നത് എന്റെ ഈ ഏട്ടന്‍ ആയിരിക്കും. അങ്ങനെ എവിടെ നിന്നോ ഏട്ടന് എന്റെ എല്ലാ കാര്യങ്ങളിലും അച്ഛനും അമ്മയും പോലും കാണിക്കാത്ത ഒരു അധികാരം ഉണ്ടായി.

എനിക്ക് ഒരു അസുഖം വന്നാല്‍ എല്ലാവരെക്കാളും അധികം ദുഖിക്കുന്നത് ഏട്ടന്‍ ആണ്. രാത്രിയില്‍ ഒക്കെ ഇടക്ക് ഏട്ടന്‍ എണീറ്റ്‌ വന്നു നോക്കും. എനിക്ക് രണ്ടു മൂന്നു വയസു ആയപ്പോള്‍ ഏട്ടന്‍ എന്നെ ഏട്ടെന്റെ കൂടെ കിടത്തി ഉറക്കണം . ഞാന്‍ അമ്മേടെ കൂടെ അല്ലാതെ കിടക്കില്ല. അമ്മ എന്നെ ഉറക്കിയിട്ട് ഏട്ടനെ വിളിച്ചു എന്റെ കൂടെ കിടത്തും . ഉറങ്ങി കിടക്കുന്ന എന്നെ നോക്കി ഞാന്‍ എപ്പോ ഉണരും എന്ന ആലോചന കാരണം മിക്കപ്പോളും ഏട്ടന്‍ ഉറങ്ങില്ല. കണ്ണ് വലിച്ചു തുറന്നു പിടിച്ചിരിക്കും .. ഇങ്ങനെ ഒക്കെ ചെയ്തു തരുന്ന ഈ ഏട്ടനെ എനിക്ക് കുഞ്ഞിലെ ഇഷ്ടം അല്ല . എനിക്ക് അമ്മ തന്നെ വേണം . ഉറങ്ങി എണീക്കുമ്പോ അമ്മയെ കണ്ടില്ലെങ്കില്‍ ഞാന്‍ കരയും.

പിന്നെ എപ്പോളോ ഒരു പ്രായത്തിന്റെ അന്തരം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി . അങ്ങനെ പതിയെ പതിയെ ഏട്ടനും ബാക്കി ഏല്ലാവരും ഒരു ഗ്രൂപ്പും ഞാന്‍ മാത്രം അച്ഛന്റെയും അമ്മേടേം ഗ്രൂപ്പും. അതായത് ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ . അവരുടെ കൂടെ നടന്നു അവര്‍ക്കിടയിലെ രഹസ്യങ്ങള്‍് ചോര്‍ത്തല്‍. അവര്‍ക്ക് ഭയങ്കര പാര.


പിന്നെ കുറച്ചു കൂടി വലുതായപ്പോള്‍ ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന സ്വഭാവം ആയി. എല്ലാവരോടും പോയി പോര് കുത്തും.ആദ്യത്തെ അടി തുടങ്ങുന്നത് ഞാന്‍ ആയിരിക്കും.അടി കൊടുത്തിട്ട് ഏട്ടന് നന്നായി ഏറ്റു എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ ഒച്ചയില്‍ കിടന്നു നിലവിളിക്കും . കരച്ചില്‍ കേട്ടു അമ്മ എത്തുമ്പോള്‍് കാണുന്നത് എന്നെ തല്ലാന്‍ കൈ ഓങ്ങി നില്ക്കുന്ന ഏട്ടന്‍.. പിന്നെ എന്തെങ്കിലും വേണോ? അമ്മയുടെ കയ്യില്‍ നിന്നും ഏട്ടന് ബാക്കി കിട്ടും. അമ്മ എന്നെ എടുത്തു കൊണ്ടു പോകുമ്പോള്‍ അമ്മേടെ തോളിലിരുന്നു ഏട്ടനെ ഒച്ച വെക്കാതെ ചിരിച്ചു കാട്ടും. അങ്ങനെ നിരപരാധി ആയ ഏട്ടന് എപ്പോളും ശകാരം. പിന്നെ ഏട്ടനും ഞാനും ആയുള്ള വഴക്കുകള്‍ക്ക് ആരും സാക്ഷികള്‍ ഉണ്ടാകില്ല. ആരും അതിന് മുതിരാറില്ല. സാക്ഷി പറയ്യാന്‍ വന്നാല്‍ ഞാന്‍ കരഞ്ഞു അവരെ കൂടി പ്രതി കൂട്ടില്‍ നിര്‍ത്തും. പിന്നെ അമ്മ ആയിരിക്കില്ല ശിക്ഷാവിധി നടപ്പാക്കുന്നത്. അച്ഛന്‍ വന്നാല്‍ എല്ലാവര്ക്കും കിട്ടും. ചിലപ്പോള്‍ ഏട്ടന്‍ ഞാന്‍ കാറുന്നതിനു മുന്നേ ഒരെണ്ണം തരും അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ കരയാതെ ആരെയം കാണാതെ മുങ്ങും. പക്ഷെ എന്നെ തല്ലാനുള്ള ചാന്‍സ് ഏട്ടന് കിട്ടുക പ്രയാസം ആണ്.

ഇങ്ങനെ ഒക്കെ ആണെങ്കിലും വലിയ റിസ്ക്‌ ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോ ഏട്ടന് ഒരു കൈ സഹായം ഞാന്‍ മത്രം ആണ്.അതായതു ഏട്ടന് പേര്‍സണല്‍ ആയി എന്തെങ്കിലും കള്ളത്തരം ചെയ്യണമെങ്കില്‍ ഏട്ടന്‍ അത് എന്നെ മത്രമേ അറിയിക്കൂ. ഞാന്‍ അത് രഹസ്യം ആയി തന്നെ സൂക്ഷിക്കും. എനിക്ക് ഒരു പാര വരുന്നതു വരെ.

അങ്ങനെ ഇരിക്കെ ഓണത്തിന്റെ ഒരു അവധി ദിവസം ഏട്ടന്റെ കൂടെ പഠിക്കുന്ന മനോജേട്ടന്‍ (പേരു ഒര്‍ജിനല്‍ അല്ല)ഏട്ടനേ അവിടെ അപ്പുറത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കുവാന്‍ വിളിച്ചു. പക്ഷെ അച്ഛന്‍ അറിഞ്ഞാല്‍ അത് ഭയങ്കര പ്രശനം ആണ് അച്ചന് ചില കൂട്ട് കെട്ടുകള്‍ ഇഷ്ടം അല്ല .അതില്‍ ഒന്നാണ് ഈ മനോജേട്ടന്‍ . പത്താം ക്ലാസ്സ്‌ എത്തിയപ്പോലേക്ക് പത്ത് പതിനഞ്ചു തവണ ഒളിച്ചോടിയ മഹാന്‍ ആണ് ഈ മനോജേട്ടന്‍.ഒളിച്ചോടി പോയ മനോജേട്ടനെ കണ്ടു പിടിക്കാന്‍ അച്ഛനും കുറെ ഓടിയിട്ടൂളളതാണ് . അതുകൊണ്ട് അച്ഛന്റെ അനുവാദത്തോടെ നീന്തല്‍ പഠിത്തം നടക്കില്ല. അച്ഛന്‍ ഇല്ലാത്ത സമയത്തു വേണം പോകാന്‍.

ഏട്ടന്‍ എന്നോട് വിവരം പറഞ്ഞു. അച്ചന് ആ അടുത്തെങ്ങാന്‍ ലോങ്ങ്‌ ട്രിപ്പ്‌ ഉണ്ടോ എന്നറിയണം. അതായതു മനോജേട്ടന്‍ പറഞ്ഞതു വെച്ചു ഒരു അഞ്ചു മണിക്കൂര്‍ നന്നായി ശ്രമിച്ചാല്‍ നീന്തല്‍ പഠിക്കാം എന്നാണ്. അഞ്ചു മണിക്കൂര്‍ നേരം അച്ഛന്‍ വീട്ടില്‍ നിന്നു മാറി നില്‍ക്കണം. അച്ഛന്‍ അഞ്ചു മണിക്കൂര്‍ നേരം വീട്ടില്‍ നിന്നു മാറിനില്‍്ക്കുമോ എന്ന് ഡയറക്റ്റ് ചോദിയ്ക്കാന്‍ ആകെ മനക്കരുത്ത് ഉള്ളത് എനിക്ക് മാത്രമാണ് . വേറെ ഏത് മക്കള്‍ പോയി അച്ഛനോട് ഈ ചോദ്യം ചോദിച്ചാലും അച്ചന് സംശയം മണക്കും .
"എന്റെ അച്ഛന്‍ ആരാ മോന്‍?"

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അച്ഛന്‍ അഞ്ചു മണിക്കൂര്‍ മാറി നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അത് കൊണ്ടു ഈ ചോദ്യം അച്ഛനോട് ചോദിക്കാന്‍് എന്നെ ഏല്‍പ്പിച്ചു. ഏട്ടന്‍ തന്നെ ചോദ്യം പറഞ്ഞു തന്നു അച്ഛന്‍ ഈ ആഴ്ച ദൂരെ എവിടെ എങ്കിലും പോകുമോ ? പോകുമ്പോ എന്നെ കൊണ്ടു പോകുമോ? . ഈ ചോദ്യത്തില്‍ എന്തായാലും ഒരു സംശയവും അച്ചന് തോന്നില്ല . കാരണം അച്ഛന്‍ എവിടെ പോയാലും എന്നെ കൊണ്ടു പോകുമോ എന്ന് ഞാന്‍ ചോദിക്കുന്നതാണ് .

അന്ന് രാത്രി അച്ഛന്‍ അത്താഴം കഴിഞ്ഞു ഉമ്മറത്ത്‌ ചാര് കസേരയില്‍ ഇരുന്നു കാറ്റു കൊള്ളുന്ന നേരം ഏട്ടന്‍ അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടു . സാധാരണ ഈ സമയത്ത് ഞാനും അച്ഛന്റെ കൂടെ ആ ചാര് കസേരയില്‍ ഇരിക്കും. ഞാന്‍ ഉമ്മറത്ത്‌ എത്തിയപ്പോ അച്ഛന്‍ എന്നെ വിളിച്ചു മടിയിലിരുത്തി പതിവു പോലെ. ഈ സമയം അച്ഛനും എനിക്കും മാത്രം ഉള്ളതാണ് . അച്ഛനോട് എനിക്ക് വലിയ വലിയ സംശയങ്ങള്‍ ചോദിക്കാനും അച്ഛന്റെ കുട്ടികാലത്തെ കഥ പറഞ്ഞു തരാനും അച്ഛന്റെ മീശയില്‍ പിടിച്ചു വെള്ള കളറില്‍ ഉള്ളത് പറിച്ചെടുക്കനും അറബിക്കഥയിലെ രാജാ കുമാരന്‍ പറന്നു പോയ കഥ പറയാനും മാത്രം ഉള്ള സമയം . ഏട്ടന്‍ വാതിലിന്റെ പുറകില്‍ ഞങ്ങളുടെ സംഭാഷണം കെട്ട് ചെവി കൂര്‍പ്പിച്ചു നിന്നു. ഇടക്ക് അവസരം നോക്കി ഞാന്‍ അച്ഛനോട് ഏട്ടന്‍ പറഞ്ഞ ചോദ്യം ചോദിച്ചു. അച്ഛന്‍ അടുത്ത ദിവസം തന്നെ ഏതോ ഒരു വസ്തു നോക്കാന്‍ അമ്മാവന്റെ കൂടെ പോകുന്നുണ്ട്. ഒത്തിരി ദൂരെ ആണ് പോകുന്നത്. രാവിലെ പത്തു ഒക്കെ ആകുമ്പോ പോയി രാത്രി ഇരുട്ടിയിട്ടേ തിരിചെത്തു .
അത് കൊണ്ടു എന്നെ കൊണ്ടു പോകാന്‍ പറ്റത്തില്ല .

വിവരം അറിഞ്ഞു ഞാന്‍ സൂത്രതില്‍ അച്ഛന്റെ അടുത്ത് നിന്നു വലിഞ്ഞു. ഏട്ടന്റെ അടുത്തേക്ക് ഓടി. പുറകു വശത്തെ തിണ്ണയില്‍ ഞങ്ങളെ കണ്ട ചേച്ചി ചോദിച്ചു എന്താ രണ്ടു കൂടി പാതിരയ്ക്ക് തല്ലു കൂടാന്‍ വേണ്ടി നില്‍ക്കുകയാനോന്നു .ഞങ്ങള്‍ ഒന്നും മിണ്ടാതെ നേരം വെളുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു പോയി കിടന്നു. ഏട്ടന്‍ നീന്തല്‍ പഠിക്കാന്‍ പോകുമ്പോ എന്നെ കൂടി കൊണ്ടു പോകാം എന്ന് പറഞ്ഞ വാക്കിലാണ് ഞാന്‍ മയങ്ങി ഇരിക്കുന്നത്. അങ്ങനെ അച്ഛന്‍ പോയ പുറകെ ഏട്ടന്‍ എന്നെയും കൂട്ടി കുളത്തിന്റെ അങ്ങോട്ട് വന്നു. മനോജേട്ടനും അവിടെ ഉണ്ട്. നല്ല ആഴം ഉള്ള കുളം ആണ്. നീന്തല്‍ അറിയാവുന്ന ആരും കൂടെ ഇല്ല താനും ,അതുകൊണ്ട് ഏട്ടന്റെ കയ്യില്‍ ഒരു കയര്‍ ഉണ്ട്. അത് ഏട്ടന്റെ വയറില്‍ കെട്ടി അതിന്റെ തുമ്പ് എന്നെ ഏല്പിച്ചു. ഏട്ടന്‍ മുങ്ങി എന്ന് പറയുമ്പോ പൊക്കാന്‍് വേണ്ടി ആണ് എന്നെ കയറു തന്നു നിര്‍ത്തിയിരിക്കുന്നത്.. ഏട്ടന്‍ മുങ്ങി എന്ന് പറയുമ്പോളും ഏട്ടന്‍ മുങ്ങി എന്ന് എനിക്ക് തോന്നുമ്പോഴും ഒക്കെ ഞാന്‍ കയറില്‍ പിടിച്ചു പൊക്കി കൊണ്ടിരുന്നു.

പക്ഷെ പോയ വഴിക്ക് ബ്രോകെര്‍ക്ക് എന്തോ അസൌകര്യം . അത് കാരണം അച്ഛന്‍ തിരിച്ചു വീട്ടിലേക്ക് വന്നു.ഞങ്ങളെ കുറെ നേരം കാണാതായപ്പോള്‍ , ഞങ്ങളെ അന്വേഷിച്ചു . അമ്മ പറഞ്ഞു ഒരു കയറും ആയി രണ്ടും കൂടി പോണത് കണ്ടു എന്ന്. അച്ഛന്‍ ഒന്നും പറയാതെ അവിടെ കണ്ട ഏതോ ഒരു മരത്തിന്റെ നല്ലൊരു കൊമ്പ് ഒടിച്ചു കൊണ്ടു ഞങ്ങളെ അന്വേഷിച്ചു വന്നു. മുങ്ങി കൊണ്ടിരിക്കുന്ന ഏട്ടനെ പൊക്കുന്ന ഞാന്‍ അച്ഛന്റെ വരവ് കണ്ടു. കയര്‍ അവിടെ ഇട്ടിട്ടു "അയ്യോ അച്ഛന്‍ വന്നെ" എന്ന് കൂവി ജീവനും കൊണ്ടു ഓടി.


അച്ഛന്‍ വന്നു ഏട്ടന്റെ കയറില്‍ പിടിച്ചു പൊക്കി കരക്ക്‌ കേറ്റി. പിന്നെ കയ്യില്‍ ഇരുന്ന വടിക്ക് നല്ലത് വീട് വരെ കൊടുത്തു കൊണ്ടു വന്നു. വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ വീണ്ടും അമ്മമെടെ മുറിയില്‍ കയറി. അച്ഛന്‍ വന്നു എന്നെ വിളിച്ചു എനിക്കും തന്നു മൂന്നു നാല് പിട . പിടിച്ചിരുന്ന കയറു എറിഞ്ഞിട്ടു ഓടിയതിനാണ് എനിക്ക് കിട്ടിയത്.
ഏട്ടന് ആകെ സങ്കടം ആയി . ഏട്ടന്‍ വീട്ടില്‍ വരാതെ നേരെ പുറകിലത്തെ തൊടിയില്‍ പോയി കിടന്നു . അച്ഛന്‍ കുറച്ചു കഴിഞ്ഞു അമ്മയോട് ഏട്ടന്‍ എവിടെ എന്ന് അന്വേഷിച്ചു. അപ്പുറത്തെ തൊടിയില്‍ ഇരിപ്പുണ്ട് ,അവന്റെ തുട പൊട്ടി എന്നാ തോന്നണത് ഇങ്ങനെ ആണോ മക്കളെ തല്ലണത് . അമ്മേടെ വക ചോദ്യം . അച്ഛന്‍ ഒന്നും മിണ്ടാതെ അവിടെ ഇരുന്ന എണ്ണ കുപ്പിയും ആയി പറമ്പിലേക്ക്‌ പോയി. പുറകെ ഞാനും പോയി. അച്ഛന്‍ ഏട്ടന് തല്ലുകൊണ്ട ഭാഗത്തെല്ലാം എണ്ണ തൂത്ത് തടവി, ഉപ്പിട്ട ചൂടു വെള്ളത്തില്‍ കാലും കഴുകി കൊടുത്തു. (അതാണ്‌ ഞങ്ങളുടെ അച്ഛന്‍ -എന്റെ ചക്കര അച്ഛന്‍ ).

പിറ്റേന്ന് രാവിലെ അച്ഛന്‍ ഏട്ടനേയും കൊണ്ടു നീന്തല്‍ പഠിപ്പിക്കാന്‍ പോയി. രണ്ടു ദിവസം കൊണ്ടു ഏട്ടന്‍ നീന്തല്‍ പഠിച്ചു.

Wednesday, July 1, 2009

എന്റെ ബി സ് സി കഥകള്‍ - രണ്ടാം ഭാഗം

എന്റെ ബി സ് സി കഥകള്‍ രണ്ടാം ഭാഗം വയിക്കുആന്‍ ക്ലിക്ക് ഹിയര്‍ പ്ലീസ്‌

അന്തരീക്ഷം അശുഭലക്ഷണം

അന്ന് കോളേജില്‍ സീറ്റ് ഉറപ്പിച്ചു വീട്ടില്‍ എത്തിയിട്ട് കോളേജില്‍ പോകുന്ന വഴികളെക്കുറിച്ച് ചിന്തിച്ചു . ആദ്യത്തെ ഒരാഴ്ച എന്തായാലും അച്ഛന്‍ കൊണ്ടു വന്നു ആക്കും. പിന്നെ വേണമെങ്കില്‍ ബാക്കി ഉള്ള മൂന്നു വര്ഷവും അച്ഛന്‍ തന്നെ കൊണ്ടു വന്നാക്കുകയും വിളിക്കാന്‍ വരുകയും ചെയ്യും. പക്ഷെ ആരേലും കണ്ടാല്‍ അയ്യേ നാണക്കേടല്ലേ?ട്യുഷന്‍ കഴിഞ്ഞു ഞാന്‍ ലേറ്റ് ആയി വരുമ്പോ അച്ഛന്‍ വിളിക്കാന്‍ വരുന്നതിനു തന്നെ ഫ്രണ്ട്സ് കളിയാക്കി കൊന്നു. ഇനിയും അതിനൊരവസരം ഉണ്ടാക്കരുത് .

കോളേജില്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ട് . അതില്‍ ഏറ്റവും ഷോര്‍ട്ട് ആയ വഴിയില്‍ കൂടി പോയാല്‍ ടാറിട്ട റോഡ്‌ കാണാതെ കോളേജില്‍ എത്താം. മറ്റു രണ്ടു വഴികള്‍ അല്പം കൂടുതല്‍ ആണ്. ചുറ്റി തിരിഞ്ഞു പോകേണ്ടി വരും. എന്തായാലും ഷോര്‍ട്ട് ആയ വഴി തന്നെ തിരഞ്ഞെടുത്തു. ഒരു അഞ്ചോ ആറോ വീട്ടുകാരുടെ തൊടികള്‍ (എല്ലാ വീട്ടുകാര്‍ക്കും കാണു ഒരു പത്ത് പതിനന്ജു ഏക്കര്‍ നിലം- ) മാത്രം കടന്നാല്‍ കോളേജ്‌ എത്തും. പോകുന്ന വഴി നല്ല ഭംഗി ഉള്ള നെല്‍പാടങ്ങളും കനാലും കൈ തോടുകളും ഓഹോ എന്ത് രസം!!!!.


ഇനി ഈ തൊടികളെ വിശദീകരിക്കാം .


അച്ഛന്റെ തൊടി കഴിഞ്ഞാല്‍ തെക്കേടത്തെ തൊടി അത് കഴിഞ്ഞാല്‍ തൈപറമ്പിലെ തൊടി ,പിന്നെ മീനനിവാസ്‌ കാരുടെ, ഭീതംബാരന്‍ മാഷിന്റെ പിന്നെ നെല്പാടവും കനാലും കൈ തോടും .. പിന്നെ ഒരു ചെറിയ കുന്നു അവിടെ മുഴുവന്‍ തെരുവ കാടാണ്. തെരുവകാട്ടില്‍ നിന്നു നേരെ ഇറങ്ങിയാല്‍ കോളേജിന്റെ കോമ്പൌണ്ട്.

ഈ കോളെജിനു ഒരു പ്രത്യേകത ഉണ്ട് മൂന്നു വഴികളില്‍ ഏത് തിരഞ്ഞെടുത്താലും കുന്നു കേറണം. അതില്‍ ഏറ്റവും ചെറിയ കുന്നു ഈ തെരുവകാട് വഴി വരുമ്പോള്‍ ഉള്ളതാണ് എന്ന് ഞാന്‍ വഴിയേ മനസിലാക്കി . അത് കൊണ്ടു ഈ വഴി എന്തായാലും സെലക്ട്‌ ചെയ്യണം .പിന്നെ ഈ വഴി പോന്നാല്‍ ഞാന്‍ ഈ കോളേജില്‍ ഉള്ള വിവരം ഒരു മാതിരി പെട്ട ആളുകള്‍ ഒന്നും അറിയില്ലാ. ഞാന്‍ വല്ല വിദേശ പഠനത്തിനും പോയെന്ന് ഓര്‍ത്തു എന്റെ അഭ്യുതയകാംഷികള്‍ ആശ്വസിച്ചു കൊള്ളട്ടെ. അടുത്തുള്ള രണ്ടു കൂട്ടുകാര്‍ എന്റെ സീനിയര്‍ ബാച്ചില്‍ ഉണ്ട് അവര്‍ കൂടി വന്നിട്ട് ഈ വഴികളില്‍ കൂടി പോകാം .ആ വഴി തന്നെ പോകാന്‍ യാതൊരു വിധത്തിലും അച്ഛനും അമ്മയും സമ്മതിക്കില്ല. മഴക്കാലത്ത് ഒത്തിരി പാമ്പുകള്‍ ഒക്കെ തോടിന്റെ വരമ്പില്‍ കാണും. വല്ലതും പറ്റിയാല്‍ ആരും കാണുക കൂടി ഇല്ല .

കോളേജില്‍ ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം ഏട്ടന്‍ വീട്ടില്‍ ഉണ്ട് . അച്ഛന്‍ എന്നെ കൊണ്ടു ചെന്നാക്കാന്‍ തയ്യാര്‍ ആകും നേരം ഏട്ടന്‍ പറഞ്ഞു ഞാന്‍ കൊണ്ടു ചെന്നാക്കാം .കോളേജ്‌ ഒന്നു കണ്ടിരിക്കാമല്ലോ? ഈ .....ശ്വരാ.... ഈ ഏട്ടന്‍ എന്നെ കൊണ്ടേ പോകൂ...


ഏട്ടന്‍ കോളേജില്‍ കൊണ്ടു ചെന്നാക്കി. ആദ്യ ദിവസം ക്ലാസ്സ് ഉണ്ടാകില്ല .ഏട്ടന്‍ ഓഫീസിന്റെ അവിടെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു .

ജോയിന്‍ ചെയ്യാന്‍ വേണ്ടി ചെന്ന റൂമിന്റെ മുന്നില്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞു മുകളിലെ ക്ലാസ്സുകളിലേക്ക് പോയ്ക്കോളാന്‍ . ഇനി എന്ത് മുകളിലോട്ട് പോകാന്‍ ഇപ്പൊ തന്നെ ഭൂമിയുടെ നെറുകയില്‍ ആണ് നില്ക്കുന്നത്. ഇനിയും മുകളിലേക്ക് പോകാനോ ? ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് നില്ക്കുന്നത് കണ്ടു ഏട്ടന്‍ എന്റെ അടുത്ത് വന്നു.

"എന്താ?"

"ഏട്ടാ ക്ലാസ്സ് റൂം ഇവിടെ അല്ല മുകളിലാണെന്നു.."

"ഇതു പിന്നെ എന്താ?"

"ഓഫീസ് റൂമുകള്‍ ആണ്.. "

"കൊള്ളാം എന്നാ എന്റെ മോള്‍ വേഗം മുകളിലേക്ക് പൊക്കോ.. "

"ഏട്ടന്‍ മേലെ വരെ ഒന്നു കൂടെ വരുമോ? ഏത് വഴിയാ പോകേണ്ടത് എന്നറിയില്ല "

"വാ എന്തായാലും കുഞ്ഞനുജത്തിയുടെ കോളേജ്‌ കാണാമല്ലോ?"

ഞങ്ങള്‍ വീണ്ടും കുറച്ചു കൂടി കുന്നു കേറി ഒരു പതിനെട്ടാം പടിയും കണ്ടു കോളേജില്‍ എത്തി. കോളേജ്‌ കണ്ടു ഞാന്‍ നടുങ്ങി. അസ്ബെട്ടോസ് ഷീറ്റ് കൊണ്ടു ഉണ്ടാകിയ ഒരു പഴയ ഷെഡ്‌ പോലെ ഉള്ള കെട്ടിടം. ക്ലാസ്സ്‌ റൂമുകള്‍ വെറും സ്ക്രീന്‍ വെച്ചു തിരിച്ചിരിക്കുന്നു. പക്ഷെ നടുക്കം ഏട്ടനെ കാട്ടാന്‍ പറ്റില്ല. "വലിയ മഹാന്‍മാരെല്ലാം ഇടി മിന്നലിന്റെ വെട്ടത്തും മിന്നാമിനുങ്ങിന്റെ വെളിച്ചത്തിലും ഒക്കെ പഠിച്ചത് മനസ്സില്‍ വിചാരിച്ചു" വളരെ കൂള്‍ ആയി ആരോടോ ഫസ്റ്റ് ബി എസ്‌ സി ക്ലാസ്സ്‌ ചോദിച്ചു . ആരോ കാട്ടി തന്നു . ക്ലാസ്സ്‌ റൂമിന്റെ മുന്നില്‍ എന്നെ ആക്കിയിട്ടു ഏട്ടന്‍ താഴോട്ട് പോയി.

ക്ലാസ്സില്‍ കേറി ഞാന്‍ ബാക്ക് ബെഞ്ചില്‍ പോയിരുന്നു.(സോറി ആകെ രണ്ടു റോ ബെന്ജും ഡെസ്ക്കും ആണ് ക്ലാസ്സില്‍ ഉള്ളത്) . ക്ലാസ്സില്‍ ഉള്ള കുട്ടികള്‍ എന്നെ ഏതോ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു. കരയണോ? അതോ ചിരിക്കണോ? ആകെ തല കറങ്ങുന്ന അവസ്ഥ. ആരോടും ഒന്നും മിണ്ടാതെ ഞാന്‍ അവിടെ ഇരുന്നു.
അല്പം കഴിഞ്ഞു ഒരു സര്‍ ക്ലാസ്സില്‍ വന്നു ടൈം ടേബിള്‍ തന്നു. പേരുകള്‍ ചോദിച്ചു.
എന്നോടും ചോദിച്ചു ഞാന്‍ പേരു പറഞ്ഞു
" പാര്‍വതി കുറുപ്പ്"
താനാണോ പാര്‍വതി. താഴെ എത്തുമ്പോള്‍ ഫിസിക്സ്‌ ഡിപാര്‍്ട്ട്മെന്ടില്‍് ചെന്നു ഹെഡ് ഓഫ് ദി ഡിപാര്‍്ടുമെന്ടിനെ കാണാന്‍ പറഞ്ഞിട്ടുണ്ട്.

ഈശ്വരാ വന്നു കെറി ഇല്ല അതിന് മുന്നേ പ്രശ്നങ്ങളോ?
കുറച്ചു കുശലന്വേഷണങ്ങള്ക്ക് ശേഷം ക്ലാസ്സ്‌ വിട്ടു. നാളെ മുതല്‍ റെഗുലര്‍ ക്ലാസ്സ്‌ ഉണ്ടാകും എന്ന് പറഞ്ഞു .

ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ക്ലാസ്സില്‍ വന്ന സര്‍ ദാ എന്നെ നോക്കി നില്ക്കുന്നു. ഞാന്‍ സാറിന്റെ കൂടെ ഡിപാര്‍്ട്ട്മെന്ടില്‍് ചെന്നു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഏട്ടനും H O Dയും കൂടി ചിരിച്ചു കളിക്കുന്നതാണ്.
ഈ ചെറു പ്രായത്തില്‍എന്തൊക്കെ പരീഷണങ്ങള്‍?

"പാര്‍വതിടെ കാര്യത്തില്‍ ഒന്നും പേടിക്കണ്ട . ഞാന്‍ എല്ലാ വിധ ശ്രദ്ധയും കൊടുത്തോളാം. വീട്ടില്‍ എപ്പോളും നിങ്ങളുടെ ശ്രദ്ധ വേണം . ആളെ കണ്ടല്ലോ ഇനി ഞാന്‍ മുഖം മറക്കില്ലാ"


ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നതിന് മുന്പേ ഏട്ടന്‍ ബൈ പറഞ്ഞു അവിടെ നിന്നു ഇറങ്ങി. നേരെ ഓഫീസ് റൂമില്‍ ചെന്നു അവിടെ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്നു .

"മോളെ മാത്രം ആണ് എനിക്ക് പരിചയം ഇല്ലാത്തതു. മോളെ കാട്ടി തന്നത് നന്നായി.. ഇനി എല്ലാ കാര്യങ്ങളും നോക്കാന്‍ ഞങ്ങള്‍ ഉണ്ടല്ലോ? "
ഈശ്വരാ വീടിന്റെ മുറ്റത്തു ഉള്ള കോളേജില്‍ എന്നെ നോക്കാന്‍ ഇത്ര അധികം ആളുകളോ? "

ഞങ്ങള്‍ അവിടെ നിന്നു ഇറങ്ങി ക്യാന്റീനില്‍ ചെന്നു .(വീട്ടില്‍ നിന്നു ഭക്ഷണം കഴിചിറങ്ങിയതല്ലേ ഉള്ളു . ഇനി ഇപ്പൊ എന്ത് കഴിക്കാനാണ് പോലും. )
അവിടെ ചെന്നു ഏട്ടന്‍
"വാസുവേട്ടാ ഇതാട്ടോ നമ്മുടെ കുട്ടി നോക്കി കൊള്ളണേ? "
"അയ്യോ പാറൂട്ടിക്കു വാസു ഏട്ടനെ മനസിലായോ? "
ഒന്ന് ചിരിച്ചു കാണിച്ചു യാത്ര പറഞ്ഞു അവിടെ നിന്നു ഇറങ്ങി. ലോകത്തുള്ള എല്ലാവര്ക്കും എന്നെ പരിചയപെടുത്തി കൊടുത്തിട്ടു ഞങ്ങള്‍ വീട്ടില്‍ എത്തി. (മൊത്തം ഷോക്ക്‌ , പഴയ കോളേജ്‌ എത്ര ഭേദം. മുഴുവന്‍ പരിചയക്കാരുടെ ഇടയ്ക്ക് ഇനി എങ്ങനെ ജീവിക്കാന്‍.")
വീട്ടില്‍ എത്തിയ വഴി ഏട്ടന്‍ പരിചയക്കാരുടെ ലിസ്റ്റ് ഒക്കെ അച്ഛനെ കേള്‍പ്പിച്ചു. ഏട്ടന്റെ പ്രിയ സുഹ്രത്തിന്റെ അച്ഛന്‍ ആണ് H O D . പിന്നെ ഓഫീസില്‍ ഉള്ളത് അച്ഛന്റെ വകയില്‍ ഉള്ള ഒരു അമ്മാവന്റെ വകയില്‍ ഉള്ള മുത്തശ്ചന്റ്റെ വകയില്‍ ഉള്ള ഒരു അനന്തരവളെ കല്യാണം കഴിച്ച വരന്‍.

പിന്നെ അവിടെ ക്യാന്റീന്‍ നടത്തുന്നത് ഞങ്ങളുടെ വീടിന്റെ അടുത്ത് ചായക്കട നടത്തി കൊണ്ടിരുന്ന വാസു ഏട്ടനും കുടുംബവും. അവര്‍ പണ്ടു വെള്ളം കൊണ്ടു പോയിക്കൊണ്ടിരുന്നത് വീട്ടില്‍ നിന്നാണ്. ആ പരിചയം. എന്തൊരു കഷ്ടം.

ഞാന്‍ ഇനി എന്തിന് ആ കോളേജില്‍ പോകണം ?






Thursday, June 18, 2009

എന്റെ ബീ എസ് സി കഥകള്‍ വായിക്കുവാന്‍

എന്റെ ബീ എസ് സി കഥകള്‍ വായിക്കുവാന്‍ ഇതു വഴി വരിക...

എന്റെ ബി എസ് സി കഥകള്‍ - ഒന്നാം ഭാഗം



പി ഡി സി കഥ നല്ല ഒരു ഷോക്കോടെ അവസാനിച്ചു. പിന്നെടങ്ങോട് എന്ത് ചെയ്യണം എന്ന ഒരു അവസ്ഥ സംജാതമായി . ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നത് ഒരു വര്ഷം വേസ്റ്റ് ചെയ്തു ,മാത്സിന്റെ പേപ്പര്‍ ക്യാന്‍സല്‍ ചെയ്തു ഒന്നുകൂടി എഴുതുക.ആ കൂടെ ഒരു ലോങ്ങ്‌ ടേം കോച്ചിംഗ് ക്ലാസ്സില്‍ ചേര്‍ന്നു വീണ്ടും എന്ട്രന്‍സ് എഴുതുക. എന്റെ കൂടെ പഠിച്ചവരില്‍ പലരും ഈ പണിക്കു പോകുന്നുണ്ട്. വീട്ടില്‍ എല്ലാവര്ക്കും ഈ ആശയത്തില്‍ എന്തോ ഇത്തിരി താത്പര്യം കൂടുതലും ഉണ്ട്. അത് വേറെ ഒന്നും കൊണ്ടല്ല എന്റെ എന്ട്രന്സിന്റെ റാങ്ക് കണ്ടു കണ്ണ് തള്ളി പോയതിന്റെ ഇന്ട്രെസ്റ്റ്‌ ആണ്.


( ഒരു തവണ ചക്കയിട്ട്‌ മുയല് ചത്തു എന്നോര്‍ത്ത് അടുത്ത തവണ ചക്ക ഇട്ടാല്‍ മുയലിനെ കിട്ടുമോ?) . അതുകൊണ്ട് എന്ട്രന്‍സ് എഴുതി ഒരു ഭാഗ്യ പരീഷണം എന്തായാലും വേണ്ടെന്നു ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. എങ്ങനെയോ ഞാന്‍ ആ മാറ്റര്‍ വീട്ടില്‍ അവതരിപ്പിച്ചു അച്ഛനും അമ്മയ്ക്കും എന്റെ അഭിപ്രായത്തോട് ഒരു എതിര്‍പ്പും പറഞ്ഞില്ലാ.


പക്ഷെ വീട്ടില്‍ ഉള്ള എല്ലാവരും എനിക്കെതിരെ തിരിഞ്ഞു. എന്തിനു ആമാസം ഉണ്ടായ ചേച്ചിടെ കുഞ്ഞു പോലും എന്നെ കണ്ടാല്‍ കരഞ്ഞു അവന്റെ എതിര്‍പ്പും പ്രകടിപ്പിച്ചു. അച്ഛന്‍ എല്ലാ മക്കളെയും ഒരു ബോര്‍ഡ്‌ മീറ്റിങ്ങിനു വിളിച്ചു . കൂടുതല്‍ അഭിപ്രായം ആരെക്കൊണ്ടു പറയിക്കാതെ അച്ഛന്‍ തീരുമാനം എടുത്തു


" അവളുടെ ഭാവി അവളുടെ ഇഷ്ടത്തിന് വിടുക".


കൊള്ളാം നല്ല തീരുമാനം ഞാന്‍ മനസ്സില്‍ സന്തോഷിച്ചു. പക്ഷെ അടുത്ത ചോദ്യം വന്നു ഏട്ടന്റെ വക...


"അച്ഛാ കൊച്ചു കൊച്ചാ അവളെന്തു തീരുമാനം എടുക്കാന്‍" (ഏട്ടെന്റെ വക )


ഈശ്വര ഞാന്‍ കൊച്ചു കൊച്ചായത് എപ്പോളാണാവോ പോലും . ഇന്നു കൂടി ഏട്ടന്‍ രണ്ടു തവണ പറഞ്ഞതാ കെട്ടിച്ചു വിടാന്‍ പ്രായം ആയിട്ടും കുഞ്ഞു പുള്ള കളിച്ചു നടക്കുകയാണെന്ന് . ഇപ്പൊ താ ഇങ്ങനെ പറയുന്നു. എങ്ങനെ വാക്കു മാറ്റി പറയുന്ന മനുഷ്യന്മാരുണ്ടോ?


"നിന്റെ ഭാവി തീരുമാനം എന്താണാവോ?"

"ഐ ഓ എനിക്കങ്ങനെ ഒന്നും ഇല്ല? ,മാത്സ്‌ ഒന്നുകൂടി എഴുതി ,എന്ട്രന്‍സ് കോച്ചിംഗ് പോയി ഒരു വര്ഷം വേസ്റ്റ് ചെയ്യാന്‍ ഒന്ന് ഇഷ്ടം അല്ല ഏട്ടാ " വളരെ വിനയത്തോട് കൂടി പറഞ്ഞു

("ഒന്നാം ക്ലാസ്സില്‍ രണ്ടു വര്ഷം ഇരുന്നതിന്റെ ക്ഷീണം ഇവര്‍ക്കരിയില്ലല്ലോ? ഇനിയും ഒരു വര്ഷം കൂടി കളഞ്ഞാല്‍ ഈശ്വര ചിന്തിക്കാന്‍ കൂടി വയ്യാ"

"നീ എന്തിനു ചേരാനാണ് തീരുമാനിച്ചിരിക്കുന്നത് ?"

"ഡിഗ്രിക്ക് "

"അതെനിക്ക് മനസിലായി എന്ത് ഡിഗ്രിക്ക് ആണെന്നാ നിന്നോട് ചോദിച്ചത്?"

ബി സ്‌ സി , ബി കോം ,ബി എ ഏത് പറയണം ..

"ബി സ്‌ സി "

"നീ എന്ത് ആളെ കളിപ്പിക്കുകയാ ? തറുതല പറയണത് നോക്ക് ഡിഗ്രി , ബി സ്‌ സി , അതൊക്കെ ഞങ്ങള്‍ക്ക് അറിയാം .. നിനക്ക് ഏത് സബ്ജെക്ട് മെയിന്‍ ആയി എടുക്കാന്‍ ആണ് താത്പര്യം അതാണ്‌ ചോദിക്കുന്നത്? "

" ഫിസിക്സ്‌ , കെമിസ്ട്രി , മാത്സ്‌ ഏത് വേണമെങ്കിലും ?"

" അച്ഛാ ഇനി ഇവളോട്‌ ഞാന്‍ സംസാരിച്ചാല്‍ ശെരിയാവില്ല , തര്‍ക്കുത്തരം അല്ലാതെ ഒന്നും വരുന്നില്ല. "

ഏട്ടന്‍ എണീറ്റ് പൊയി.

"എന്തിനാ എന്റെ പാറു നീ അവനെ ദേഷ്യം പിടിപ്പിക്കുന്നത് , അവനു നിന്നോടുള്ള സ്നേഹം കൊണ്ടാ അവന്‍ ചോദിക്കുന്നത് അവനെ വെറുതെ വിഷമിപ്പിക്കണോ?" അമ്മേടെ വക

"അമ്മെ ഞാന്‍ ഏത് സബ്ജെക്ട് മെയിന്‍ എടുക്കണം എന്ന് എനിക്ക്‌ ഒരു ഉറപ്പില്ല, മത്സിനു മാര്‍ക്ക്‌ കുറവാ അത് കൊണ്ട് ഫിസിക്സ്‌ മെയിന്‍ എടുക്കാന ഇഷ്ടം , ഞാന്‍ ഫിസിക്സ്‌ എടുത്തോട്ടെ മെയിന്‍ ആയീ "

ഏട്ടന്‍ എന്റെ തീരുമാനം കേട്ട് വീണ്ടും അകത്തേക്ക് വന്നു

"നിനക്ക് മാത്സ്‌ മെയിന്‍ എടുക്കണം എന്നുണ്ടോ? ഉണ്ടെങ്കില്‍ നല്ല കോളേജില്‍ ഞാന്‍ നിനക്ക് എങ്ങനെ എങ്കിലും അഡ്മിഷന്‍ ശെരിയാക്കാം . അതോര്‍ത്തു നീ വിഷമിക്കണ്ട.. നിനക്ക് ഏത് കോളേജില്‍ പോകാനാണ് ഇഷ്ടം. പഴയ കോളേജില്‍ തന്നെ മതിയോ ? അവിടെ ആണെങ്കില്‍ മാത്സിനു തരാം എന്ന് നിന്റെ മാത്സ്‌ H O ഡി പറഞ്ഞു. "

"എനിക്കാ കോളേജില്‍ പോകേണ്ട ?"

"പിന്നെ"

"ഞാന്‍ ഇവിടെ അടുത്തുള്ള കോളേജിലാണ് പോണത് , എനിക്ക് പഠിക്കാന്‍ ഒത്തിരി വലിയ കൊളെജോന്നും വേണ്ടാ , എനിക്ക് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല ,ഈ കോളേജില്‍ ആണെങ്കില്‍ നടന്നു പോകാനുള്ള ദൂരമേ ഉള്ളു. പിന്നെ പഴയ കോളേജില്‍ പോയാല്‍ എന്റെ കൂട്ടുകാരൊക്കെ എന്ട്രന്‍സ് എഴുതി എന്ജിനീരിങ്ങിനു പോയി. അത് കൊണ്ട് അവിടെ പോകാന്‍ പറ്റില്ല..എനിക്ക് ആരെയും ഫേസ് ചെയ്യാന്‍ പറ്റില്ല "

"ഇവള്‍ക്ക് അഹങ്കാരം ആണ് . ഇനി ഇവളോട്‌ ഒരു കാര്യവും പറയാന്‍ എനിക്ക് താത്പര്യം ഇല്ല. ഇവളായി ഇവളുടെ പാടായി. ഇനി അച്ഛനും അമ്മയും ഇവളുടെ കാര്യം പറഞ്ഞു എന്നെ ശല്യം ചെയ്യണ്ട. ഇത് ഒരു നടക്കു പോകില്ലാ.. "

ഏട്ടന്‍ മുകളിലെ മുറിയില്‍ പോയി വാതില്‍ കൊട്ടി അടക്കുന്ന ശബ്ദം കേട്ടതിനു ശേഷം മാത്രമാണ് താഴെ നിലയില്‍ അച്ഛന്‍ വാ തുറന്നത്.

"നീ ശരിക്കും ആലോചിച്ചു പറഞ്ഞതാണോ നിനക്ക് ഈ കോളേജില്‍ പോയാല്‍ മതിയെന്ന്"

"അതെ അച്ഛാ "

"ഈ കോളേജില്‍ പോകുന്നതിനോട് എനിക്ക് യാതൊരു വിധ എതിര്‍പ്പും ഇല്ല ,പക്ഷെ അവിടെ എപ്പോളും സമരം ഒക്കെ ആണ് പഴയ കോളേജിലെ പോലെ ഒരു അന്തരീക്ഷം അല്ല ഇത് . അത് ആദ്യമേ മനസിലാക്കണം. പഠിക്കാന്‍ ആരുടെയം ഫോര്സിന്ഗ് ഉണ്ടാകില്ല , അതെല്ലാം മോള്‍ക്ക്‌ തന്നെ ഉണ്ടാകണം. ട്യുഷനോക്കെ വിടാം എന്ന് വിചാരിച്ചാല്‍ അതും നടക്കില്ല .എവിടെ കോളേജില്‍ ചേര്‍ന്ന് ടൌണില്‍ ട്യുഷന് പോകുന്നതൊന്നും എളുപ്പം അല്ല. ഉത്തരവാദിത്വം മുഴുവന്‍ എന്റെ മോള് തന്നെ ഏല്‍ക്കേണ്ടി വരും . മോള്‍ എല്ലാം ആലോചിക്കണം "

"അച്ഛാ എല്ലാം എനിക്കറിയാം , ഞാന്‍ ഈ കോളേജില്‍ തന്നെ പൊയ്ക്കോളാം. പഠിക്കുന്ന കാര്യം ഞാന്‍ അച്ഛന് ഉറപ്പു തരാം. "

സംഭാഷണം നിര്‍ത്തി ഞാന്‍ മുറിയില്‍ പോയ്യി അച്ഛന്‍ പറഞ്ഞതെല്ലാം ഒരു നൂറു വട്ടം ആലോചിച്ചു.എന്തായാലും പഴയ കോളേജില്‍ ഓടിയത് പോലെ ഓടേണ്ടി വരില്ല അത് തന്നെ സമാധാനം .കഷ്ടി ഒരു കിലോ മീറ്റര്‍ അത്രയേ ഉള്ളു കോളെജിലേക്ക്. ഒരു ധൈര്യത്തിന് രണ്ടു കോളേജില്‍ അപ്ലിക്കേഷന്‍ കൊടുത്തു ,അടുത്തുള്ള കോളേജില്‍ നിന്ന് ഒരു ഷുവര്‍ കാര്‍ഡ്‌ വന്നു അതുകൊണ്ട് മറ്റേ കോളേജില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനേ പോയില്ല. വീടിന്റെ അടുത്തുള്ള കോളേജ്‌ ആണെങ്കിലും ഞാന്‍ ഇതുവരെ ആ കോളേജില്‍ പോയിട്ടില്ല.. ബസിലൊക്കെ പോകുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ നല്ല ഭംഗിയോടെ ഈ കോളേജ്‌ കണ്ടിട്ടുണ്ട് . വളരെ സന്തോഷത്തോടെ അച്ഛനും ഞാനും കോളേജില്‍ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു .

അവിടെ ഇരുന്ന ഒരു സാര്‍ ദയനീയമായി ചോദിച്ചു

"വേറെ ഏതെങ്കിലും കോളേജില്‍ "

അച്ഛന്‍ എന്നെ നോക്കി . ഞാന്‍ അച്ഛനെയും .

"വേറെ കോളേജില്‍ ഒന്നും അപ്ലിക്കേഷന്‍ കൊടുത്തിട്ടില്ല " ഞാന്‍ പറഞ്ഞു.

" താന്‍ പഠിച്ചിരുന്ന കോളേജില്‍ പോലും "

"ഇല്ല"

"ഓള്‍ ദി ബെസ്റ്റ്"

"താങ്ക്‌ യു സര്‍"

പോരുന്ന വഴി അച്ഛന്‍ ചോദിച്ചു

"മറ്റേ കോളേജില്‍ ഇന്റര്‍വ്യൂ ജസ്റ്റ്‌ ഒന്നു അറ്റന്‍ഡ് ചെയ്യമയിരുന്നല്ലേ മോളെ?"

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല .. അങ്ങനെ ഞാന്‍ ബി സ്‌ സി ഫിസിക്സ്‌ മെയിന്‍ ആയി എടുത്തു മാത്സ്‌ ആന്‍ഡ്‌ കെമിസ്ട്രി കൂടെ സൈഡ് ഡിഷ്‌ .ഒരു കൈ നോക്കാന്‍ തീരുമാനിച്ചു ഞാന്‍ വീട്ടിലേക്കു പോന്നു.. (ഇവിടുത്തെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അടുത്ത പോസ്റ്റില്‍) .

Thursday, April 16, 2009

ആരാണ് തെറ്റ് ചെയ്തത് - ആരാണ് തെറ്റ് ചെയ്യിക്കുന്നത്

കഴിഞ്ഞ ദിവസം അമ്മ വീട്ടില്‍ നിന്നും വിളിച്ചു. എന്നും പറയുന്ന പതിവു സംഭാഷണത്തിന് ശേഷം അമ്മ പറഞ്ഞു. "തെക്കേടത്തെ ഉണ്ണിക്കു വിവാഹ മോചനം കിട്ടി. വലിയ പുകിലൊന്നും ഇല്ലാതെ കാര്യങ്ങള്‍ തീര്നു . ഉണ്ണി ഇന്നലെ വന്നിരുന്നു. വലിയ സങ്കടം ഉണ്ട് അവന്. എന്നാ പറയാനാ അതിന്റെ യോഗം. ഒന്നലോചിക്കുമ്പോ ഒരു സമാധാനം ഉണ്ട് ആ കുട്ടിടെ കൂടെ ജീവിക്കുന്നതിലും ഭേദം ആണല്ലോ?" .

ഞാന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ആ ദിവസം മുഴുവന്‍ ഉണ്ണി ഏട്ടനെ കുറിച്ചാലോചിച്ചു .


ഏട്ടന്റെ ഉറ്റ സുഹൃത്താണ് .ചെറുപ്പം മുതലേ ഉള്ള പരിചയം. അതുകൊണ്ട് എന്റെ ഏട്ടന്റെ സ്ഥാനത്ത് തന്നെയാണ് ഞാന്‍ ഉണ്ണി ഏട്ടനെ കാണുന്നത് .രണ്ടു സഹോദരിമാരുണ്ട് . സന്തുഷ്ടമായ കുടുംബം . ബി എസ് ഉം എം എസ് ഉം . റാങ്കില്‍ പാസ് ആയി ഇരുപത്തി ആറാം വയസില്‍ കേന്ദ്ര ഗോവെര്‍മെന്റ്റ് ജോലിയും കിട്ടി . എല്ലാവരും മക്കള്‍ക്ക്‌ മാതൃക ആയി ചൂണ്ടി കാട്ടുന്നത് ഉണ്ണി ഏട്ടനെ ആണ്. എന്തൊക്കെ ഉണ്ടെന്‍കിലും ഒരു അഹന്കാരവും ഇല്ല . യാതൊരു വിധ ദുശീലങ്ങളും ഇല്ല . വീട്ടില്‍ വന്നാല്‍ അവിടുത്തെ അങ്കിളിന്‍റെ കൂടെ പറമ്പില്‍ പണിയാന്‍ ഇറങ്ങും. അമ്മായിടെ കൂടെ അടുക്കളയില്‍ സഹായിക്കും .എന്ന് വേണ്ട പെങ്ങന്മാര്‍ക്കു പോലും മാതൃകാ.


ഉണ്ണി ഏട്ടന്റെ പെങ്ങന്മാരുടെ കല്യാണത്തിന് ശേഷം ആണ് ഏട്ടന് പെണ്ണിനെ ആലോചിച്ചത്. ഏട്ടനെ കാണാന്‍ നല്ല പെഴ്സനാലിട്ടി ഉണ്ട് .അത് കൊണ്ടു തന്നെ ആര്‍ക്കും ഇഷ്ടപെടും എന്ന് പറഞ്ഞു ഞങ്ങള്‍ എല്ലാം പണ്ടു കളിയാക്കുമായിരുന്നു . ഏട്ടന് വലിയ ഡിമാന്ഡ്സ് ഒന്നും ഇല്ലാ.

അങ്ങനെ മാട്രിമൊനിയലുകളില്‍് പരസ്യം ചെയ്തു . ഒരുപാടു കാള്‍സ് വന്നു. ഏട്ടന്‍ കുറെ പൊയ് കണ്ടു. അതിനിടയില്‍ ഏട്ടന്റെ ജോലിസ്ഥലത്ത്തിനു അടുത്ത് വര്‍ക്ക് ചെയ്യുന്ന ഒരു IT കാരിയും ആയി ഏട്ടന്റെ കല്യാണം ഫിക്സ് ചെയ്തു .കല്യാണത്തിനും എന്ഗെജുമെന്ടിനുമ് ഇടയില്‍ മൂന്നു മാസ സമയവും ഉണ്ടായിരുന്നു. രണ്ടു പേരും ഫോണില്‍ ദിവസവും വിളിക്കും .അതികം പരിചയം ഇല്ലെങ്കിലും സംസാരിച്ചു അവര്‍ നല്ല കൂട്ടായി .


കല്യാണത്തിനു രണ്ടു ദിവസം മാത്രം ബാക്കി ഉള്ളപ്പോള്‍ ഏട്ടനോട് ഏതോ ഒരുത്തന്‍ വിളിച്ചു ഏട്ടന്‍ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ഫ്രണ്ട് ആണ്. വിവാഹത്തിനു ശേഷം അവരുടെ റിലേഷന്‍ തുടരാന്‍ പറ്റുമോ എന്ന് ചോദിച്ചു? ഏട്ടന്‍ ആകെ ഞെട്ടി ആ പെണ്‍കുട്ടിയെ വിളിച്ചു . അവള്‍ പറഞ്ഞു ആരോ പറ്റിക്കാന്‍ വിളിച്ചതാണ് . അവള്ക്ക് അങ്ങനെ ഒന്നും ഇല്ലാ. അങ്ങനെ ആരെയും അറിയുക കൂടി ഇല്ലാ . ഈ കല്യാണം നടന്നില്ലേല്‍ അവള്‍ ആത്മഹത്യ ചെയ്യും . അങ്ങനെ എല്ലാം അവള്‍ പറഞ്ഞപ്പോള്‍ ഏട്ടന് വിഷമമായി .ഏട്ടന്‍ അത് ഒക്കെ മറന്നു അവളെ കല്യാണവും കഴിച്ചു.


പക്ഷെ കല്യാണം കഴിഞ്ഞു വീട്ടില്‍ വന്നതോടെ പെണ്‍കുട്ടിയുടെ വിധം മാറി. ഫോണ്‍ വിളിച്ചത് അവളുടെ കാമുകന്‍ ആണെന്നും കെട്ടാന്‍ പോകുന്ന ചെറുക്കനു അവനെ പരിചയപെടുത്താന്‍ വേണ്ടി ആണ് അന്ന് അവള്‍ അവന് ഏട്ടന്റെ നമ്പര്‍ കൊടുത്തു അവനെ കൊണ്ടു വിളിപ്പിച്ചതെനും അവള്‍ ഏട്ടനോട് പറഞ്ഞു.


ഏട്ടന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അവളുടെ വെളിപ്പെടുത്തലുകള്‍ . പക്ഷെ വീട്ടില്‍ ആരോടും ഇതൊന്നും അറിയിക്കാന്‍ ഏട്ടന് താത്പര്യം ഇല്ലായിരുന്നു. അവള്‍ ആ പഴയ ബന്ധം മറന്നു ജീവിക്കാന്‍ തയ്യാര്‍ ആയാല്‍ ഒരു പക്ഷെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം ഭാര്യയെ മറ്റൊരു കണ്ണുകൊണ്ട് നോക്കിയാലോ എന്ന ചിന്തയും പിന്നെ സ്വന്തം ഭാര്യയെ ആരുടെ മുന്‍പിലും ചെറുതാക്കരുത് എന്ന വലിയ മനസും കാരണം ഏട്ടന്‍ ആ കുട്ടിയുടെ കൂടെ ജീവിക്കാന്‍ തുടങ്ങി.


പക്ഷെ ദിവസങ്ങള്‍ കഴിയും തോറും ഏട്ടനെ അവള്‍ വെറുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി . ഏട്ടന് വീട്ടിലും നാട്ടിലും കൂട്ടുകാര്‍ക്കും ഒക്കെ ഇടയില്‍ ഉള്ള ഇമേജ് , ഏട്ടന്‍ ജീവിതത്തിനു കൊടുക്കുന്ന മൂല്യം എല്ലാം മനസിലാക്കി , അതോരോന്നായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആയി അടുത്തത്. കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടും അവള്‍ ചെയ്തതൊന്നും വീട്ടില്‍ പറയുന്നില്ല , ഈ രീതിയില്‍ പോയാല്‍ അവളുടെ പ്ലാന്‍സ് എല്ലാം പൊളിയും എന്ന് കണ്ടു ഏട്ടനെ പറ്റി അങ്കിളിനോടും അമ്മായിയോടും നാതൂന്മാരോടും എല്ലാം കുറ്റങ്ങള്‍ പറയാന്‍ തുടങ്ങി.


ഇതു അവസരം ആയി കണ്ടു ആ പെണ്‍കുട്ടിയുടെ പെരെന്റ്സും പെണ്‍കുട്ടിയും കൂടി നാട്ടുകാരെയും വീട്ടുകാരെയും വിളിച്ചു കൂട്ടി ഏട്ടന്‍ അവളെ നോക്കുന്നില്ല അവളുടെ കാര്യങ്ങള്‍ ഒന്നും നടത്തുന്നില്ല.എന്ന് വേണ്ട എല്ലാ കുറ്റങ്ങളും ചുമത്തി .

അവസാനം ഏട്ടനെ എല്ലാരും കുറ്റവാളിയെ പോലെ നോക്കി . അങ്കിളും അമ്മായിയും പെങ്ങന്മാരും എല്ലാം ഏട്ടനെ കുറ്റപെടുത്തി. എല്ലാം കൈ വിട്ടു പൊയ് എന്ന് കണ്ട നിമിഷം ഏട്ടന്‍ എല്ലാവരോടും നടന്നത് പറഞ്ഞു .


പക്ഷെ അപ്പോള്‍ എല്ലാവരും ഏട്ടനെ വീണ്ടും കുറ്റപെടുത്താന്‍ തുടങ്ങി . കല്യാണത്തിനു മുന്പ് ഏട്ടന്‍ അവള്ക്ക് കാമുകന്‍ ഉണ്ടെന്നു അറിഞ്ഞിട്ടു ഒളിപ്പിച്ചു വെച്ചു. കല്യാണം കഴിഞ്ഞു അവള്‍ അത് സമ്മതിച്ചിട്ടും എത്രയും ഒക്കെ കാട്ടി കൂട്ടിയിട്ടും ഏട്ടന്‍ ആരെയും അറിയിച്ചില്ല . അങ്ങനെ ഓരോന്നും ആയി. കുറ്റാരോപനങ്ങള്‍ക്ക് നടുവില്‍ ഏട്ടന്‍ ഒറ്റപെട്ടു.


മോളുടെ കഥ നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ അവളെ വീട്ടില്‍ നിന്നും അവളുടെ വീട്ടുകാര്‍ കൊണ്ടു പൊയ്. നാട്ടുകാരോടും കണ്ടവരോടും ഒക്കെ അവര്‍ പറഞ്ഞതു ചെക്കന് സംശയ രോഗം ആണ് . ഇടയ്ക്ക് ആക്രമണ വാസന തുടങ്ങിയപ്പോള്‍ മോളെ കൊലക്ക് കൊടുക്കാതിരിക്കാന്‍ തിരിച്ചു കൊണ്ടു വന്നതാ‌. പ്രശനം തീര്നല്ലോ ? "കുറ്റക്കാരന്‍" ഒന്നു അറിയാതെ അവളെ കെട്ടിയ ഏട്ടന്‍.


ഏറ്റവും വലിയ സത്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മോളുടെ ബന്ധം നേരത്തെ അറിയാം എന്നുള്ളതാണ്. അന്യ ജാതിക്കാരനും അന്യ സംസ്ഥാനക്കാരനും ആയ ഒരുത്തനെ മോള് കല്യാണം കഴിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന ഭീഷണി ആണ് അവളുടെ മാതാ പിതാക്കള്‍ മുഴക്കിയത് .

പിന്നെ കൂടെ ഒരു സോല്യുഷനും ഒരു കല്യാണം നടന്നു ആ ബന്ധം വേര്‍പെടുത്തിയാല്‍ നിനക്കു ഇഷ്ടമുല്ലവന്റെ കൂടെ ജീവിച്ചോ. നാട്ടുകാരും ബന്ധുക്കളും ഒന്നും പറയില്ല കാരണം രണ്ടാം കെട്ടുകാരിക്ക് നാട്ടില്‍ നിന്നും ജാതിയില്‍ നിന്നും നല്ല ബന്ധം വന്നില്ല. അത് കൊണ്ടു കെട്ടിയതാണെന്ന് പറയാം .

"സൊ സിമ്പിള്‍ ".


... "ആരാണ് ഇവിടെ തെറ്റ് ചെയ്യുന്നത്? "

"എന്തിനാണ് അറിഞ്ഞു കൊണ്ടു ഒരു പാവത്തിനെ ബാലിയടാക്കുന്നത്? "

അവരുടെ മോളെ സ്വീകരിക്കാന്‍ അവളുടെ പഴയ കാമുകന്‍ ഉണ്ട് . പക്ഷെ ഇനി ഈ മനുഷ്യന് എങ്ങനെ ഒരു നല്ല ബന്ധം വരും?



സുന്ദരനും സുമുഖനും സമ്പന്നനും (എം എസ് - എം ബി -കേന്ദ്ര ഗെവെര്മെന്ട് ജോലി ) ആയ യുവാവ്. (27/ 175cm ). സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ നമ്പര്‍ : 096429678111

ഇങ്ങനെ ഒരു പരസ്യം നമ്മുടെ പത്രങ്ങളില്‍ ഇട്ടാല്‍ മിനിമം ഒരു പത്തിരുനൂറു കാള്‍ എങ്കിലും നമുക്കു പ്രതീഷിക്കാം.


പക്ഷെ
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ മോചനം നേടിയ സുന്ദരനും സുമുഖനും സമ്പന്നനും (എം എസ് - എം ബി -കേന്ദ്ര ഗെവെര്മെന്ട് ജോലി ) ആയ യുവാവ്. (27/ 175cm ). സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ നമ്പര്‍ : 096429678111
.
ഈ പ്രോപോസലിനു എത്ര മറുപടി വരും.

ആദ്യ വിവാഹത്തിനു വേണ്ടി നമ്മുടെ മോള്ക്കോ സഹോദരിക്കോ അല്ല നമുക്കു വേണ്ടി തന്നെ ഈ ആലോചന ഒന്നു നോക്കാം എന്ന് നമ്മളില്‍ ആരെങ്കിലും വിചാരിക്കുമോ?

ആരുടെ തെറ്റ് കാരണം ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?
മാതാപിതാക്കന്മാര്‍ക്ക് അല്ലെ ഇതിന്റെ ഭൂരി ഭാഗം ഉത്തരവാദിത്തവും . മക്കള്‍ കൈ വിട്ടു പോയതിനു ശേഷം ആത്മെത്ത്യ ഭീഷണിയും സമൂഹത്തിലെ സ്ഥാന നഷ്ടവും പിന്നെ പ്രസ്ടീജിന്റെ പ്രോബ്ലാവും ഇമേജിന്റെ പ്രോബ്ലെമ്സും എല്ലാം കൂടി കൂട്ടി മക്കളെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുക. അതിന് ശേഷം മകളുടെ ജീവിതത്തില്‍ സംഭാവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദിത്തം ഒന്നും അറിയാതെ മോളെ കെട്ടിയ ചെക്കനെ ഏല്‍പ്പിക്കുക.
കൊള്ളാം . "അച്ഛന്‍ അമ്മമാരെ നിങ്ങള്ക്ക് അഭിനന്ദനം" .


വിവാഹത്തിനു ശേഷം ഉണ്ടാകുന്ന 100 കേസുകളില്‍ 95 ഇലും സ്ത്രീകളുടെ കണ്ണീരിന്റെ കഥ ഉണ്ട്. അത് കൊണ്ടു തന്നെ ന്യായം അവരുടെ ഭാഗത്താണ് . അവര്ക്കു സമൂഹത്തില്‍ സംരക്ഷണം വേണം . സമ്മതിക്കുന്നു. പക്ഷെ ഈ കാരണത്താല്‍ തന്നെ ഒരു 5% ബാക്കി കേസുകളില്‍ വിധി നിരപരാധി ആയ പുരുഷന്മാര്‍ക്ക് എതിരെ വരുന്നു ?.
എന്തുകൊണ്ട്?

നൂറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മാത്രം കൊണ്ടുവന്ന ഉണ്ണി ഏട്ടന്റെ ഭാര്യ വിവാഹ മോചനം നേടി പോയപ്പോള്‍ നേടിയത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം .

ഒത്തു തീര്‍പ്പിന് വച്ച ഉടമ്പടി ആണ് ഇതു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിച്ചത് ഇരുപതു ലക്ഷം ആണ് . ആരെല്ലാമോ ഇടപെട്ട് ഇരുപതു ലക്ഷം പത്ത് ലക്ഷം ആക്കി . അല്ലെങ്കില്‍ ഒരു പക്ഷെ ഉണ്ണി ഏട്ടനും അങ്കിളും അമ്മായിയും അഴി എണ്ണുന്നത് കാണേണ്ടി വന്നേനെ.

കാരണം കാശു പറഞ്ഞതു കൊടുതില്ലെന്കില്‍ ഭര്‍തൃ ഗ്രഹത്തിലെ പീഢനത്തിനു പെണ്‍കുട്ടിയും വീട്ടുകാരും കേസ് കൊടുക്കും . കേസും കൂട്ടവും ആയി പോയാല്‍ ഏട്ടന്റെ ജോലി പോകും. പിന്നെ വയസായ അച്ഛനേം അമ്മേനേം കെട്ടിച്ചു വിട്ട പെങ്ങാന്‍മാരെ വരെ കോടതി കെറ്റേണ്ടി വരും. അങ്ങനെ ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്ന തെറ്റിന് പത്തുലക്ഷം നഷ്ട പരിഹാരം. പിന്നെ സ്വന്തം ജീവിതം ബലി .


ഇനി ആ പെണ്‍കുട്ടിയുടെ മാതാ പിതാക്കന്മാര്‍ക്ക് എളുപ്പം ആയി കാമുകന്‍ വന്നില്ലെന്കിലും മറ്റൊരു വിവാഹലോച്ചനക്ക് പത്ത് ലക്ഷവും നൂറുപവനും കൊടുക്കാം. ആ വിവാഹവും വിജയിചില്ലെന്കില്‍ അവിടെ നിന്നും നഷ്ട പരിഹാരം വാങ്ങാം.

നല്ല ബിസ്സിനസ്സ്


നിങ്ങളുടെ പ്രതികരണം എഴുതാന്‍ മറക്കരുത്.

Tuesday, March 17, 2009

പിഴച്ച കണക്കു കൂട്ടലുകള്‍ .....തുടര്‍ച്ച(3)


വീണ്ടും പറഞ്ഞു നിറുത്തിയ അങ്ങോട്ടേക്ക് തന്നെ പോകാം ... പുതിയ അന്തരീക്ഷത്തില് എനിക്ക് പഠിക്കാന്‍ പോയിട്ടു ശ്വാസം വിടാന്‍ പോലും സമയം ഇല്ല.. ഞായറാഴ്ചകളില്‍ മാത്രം ആണ് ട്യുഷന്‍ ഇല്ലാത്തത് .. പക്ഷെ എനിക്ക് അന്ന് എന്ട്രന്‍സ് കോച്ചിങും ഉണ്ട്.. അത് രാവിലെ എട്ടു തൊട്ടു വൈകുന്നേരം അഞ്ചു മണി വരെ ആണ് .. മൊത്തത്തില്‍ പറഞ്ഞാല്‍ ഞാന്‍ നെട്ടോട്ടമാണ്..പി സി സാറിന്റെ അടുത്ത് പോയില്ല എന്നെ ഉള്ളു കോച്ചിങും ഒരുവഴിക്കു നടക്കുന്നുണ്ടായിരുന്നു...... കോച്ചിങ് ക്ലാസ്സില്‍ ചെന്നാലും അവസ്ഥ മോശമല്ല.അവിടെ ടെസ്റ്റൊട് ടെസ്റ്റ് ... എല്ലാ മാര്‍ക്ക് ലിസ്റ്റും അവര്‍ വീട്ടിലേക്ക് അയച്ചുകൊടുത്തു കൊണ്ടേ ഇരുന്നു....

എനിക്ക് വളരെ നല്ല മാര്‍ക്കുകള്‍ കിട്ടിയതുകൊണ്ട് എന്റെ അച്ഛന്‍ ഒരു മടിയും കൂടാതെ ഒപ്പ് ഇട്ടു കൊണ്ടേ ഇരുന്നു... അന്‍പതില്‍ ഒന്നു രണ്ടു മൂന്നു ദൈവം സഹായിച്ചു അതിന് മുകളില്‍ ഒരു മാര്‍ക്കും എനിക്ക് കിട്ടീയില്ല ... ചിലപ്പോള്‍ നെഗറ്റീവ് മാര്‍ക്കും കിട്ടിയിരുന്നു... കറക്കി കുത്തലുകള്‍ കൂടിയപ്പോള്‍...

അങ്ങനെ
നെഗറ്റീവ് മാര്‍ക്കും ബൈനറി ഡിജിറ്റ്സും ആയി ഞായറാഴ്ചകള്‍ കടന്നു പൊയി...


കറക്കി
കുത്തലുകാര്‍ക്കുള്ള ശിക്ഷ വളരെ വലുതാണ് .. ഓള്‍ കേരള പ്രവേശന പരീക്ഷക്ക്‌ ഒരു തെറ്റിന് "-.25" മാര്‍ക്ക് ആണ് കുറച്ചിരുന്നത് .. പക്ഷെ കോച്ചിങ് സെന്ററില്‍ കുറച്ചത് -1 മാര്‍ക്ക്.. അതുകൊണ്ട് ഒരിക്കല്‍ എനിക്ക് -40 മാര്‍ക്ക് കിട്ടി .. അന്ന് അച്ചന് ഭയങ്കര സന്തോഷം.. അച്ഛന്‍ അമ്മയോട് പറഞ്ഞു മോള് മെച്ചപ്പെട്ടു വരുന്നുണ്ട്.. ഞാന്‍ ഒന്നു ചിരിച്ചു കാണിച്ചിട്ട് തടി തപ്പി.. കാരണം അച്ഛന്‍ 40നു മുന്നിലെ നെഗറ്റീവ് ചിഹ്നം കണ്ടില്ല..
പിന്നീട് അങ്ങോട്ട് നടന്ന എല്ലാ എക്സാമുകള്‍്ക്കും ഞാന്‍ ഇതു ഒരു ശീലം ആക്കി .. അതുകൊണ്ട് എനിക്ക് അന്ന് മുതല്‍ പിന്നിട് ഉള്ള എല്ലാ പരീഷകള്‍ക്കും നല്ല മാര്‍ക്ക് കിട്ടി . 35 നു താഴെ എനിക്ക് പിന്നീടൊരിക്കലും മാര്‍ക്ക് കിട്ടിയില്ല.. മുന്നിലെ ആ നെഗറ്റീവ് സൈന്‍ എന്നും മാഞ്ഞു തന്നെ കിടന്നു.. ചേട്ടന്‍ വരുന്നതു വരെ ...

ആ സമയത്തു ചേട്ടന്‍ ലീവില്‍ കുറച്ചു നാളത്തെക്ക് വീട്ടില്‍ വന്നു..അച്ഛനും അമ്മയും എനിക്ക് കോച്ചിങ് ക്ലാസ്സില്‍ കിട്ടുന്ന നല്ല മാര്‍ക്കുകളെ കുറിച്ചു അഭിമാന പുരസ്കരം പറഞ്ഞു കൊണ്ടേ ഇരുന്നു.. ഏട്ടനും സന്തോഷം .. ഏട്ടന്‍ വന്നെങ്കിലും എന്റെ ഓട്ടം കാരണം നേരെ ഒന്നു കാണാനോ മിണ്ടാനോ പറ്റിയിട്ടില്ല.. രാത്രിയില്‍ കുറച്ചു നേരം.. കൂടി പോയാല്‍ ഒരു അഞ്ചു മിനിട്ട് അതില്‍് കൂടുതല്‍ സമയം ഏട്ടന്ടെ അടുത്ത് കിട്ടില്ല.. രാവിലെ ഏട്ടന്‍ ഉണരുന്നതിനു മുന്പേ ഞാന്‍ ഓട്ടം തുടങ്ങും..


ഞാന്‍ കോളേജില്‍് പോയ ദിവസം പോസ്റ്റ്മാന്‍ കോച്ചിങ് സെന്ററിലെ മാര്‍ക്ക് ലിസ്റ്റ് അച്ചന് കൊടുത്തു. അച്ഛന്‍ പറഞ്ഞു മോനേ കണ്ടൊ ഈ പ്രാവശ്യവും നാല്‍പ്പതു മാര്‍ക്ക് തന്നെ ഉണ്ട് .. പാവം അത്രമേല്‍ കഷ്ടപെടുന്നുണ്ട് എന്നെല്ലാം .. ഏട്ടനു സന്തോഷമായി മാര്‍ക്ക് ലിസ്റ്റ് വാങ്ങി നോക്കി എന്നിട്ട് രണ്ടു ചാട്ടം .. എന്ത് നാല്‍പ്പതു മാര്‍ക്കോ?! അച്ചാ!!!! മോള്‍ക്ക്‌ മാര്‍ക്ക് പൂജ്യത്തിലും വളരെ താഴയാ എന്ന് പറഞ്ഞു ഉറഞ്ഞു തുള്ളി.. എല്ലാരും കൂടി കൊന്ജിച്ചു തലയില്‍ കേറ്റിക്കോ എന്നെല്ലാം പറഞ്ഞു വീട് തലേം കുത്തി നിറുത്തി .. ഏട്ടന് പണ്ടേ വെളിച്ചപാട് തുള്ളണതു പോലെ തുള്ളാന്‍ അറിയാം എന്ന് എല്ലാരും പറയുമായിരുന്നു...



അന്നും ഞാന്‍ ഒന്നും അറിയാതെ ഏഴേ മുക്കാലിന് ബസിറങ്ങി .. അച്ഛന്‍ എന്നത്തെം പോലെ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു .. പോകുന്ന വഴിക്ക് അച്ഛന്‍ ഒരു പായ്ക്കറ്റ് പപ്പട വട വാങ്ങി തന്നു..ആ പപ്പട വടയില്‍ ഞാന്‍ എന്തോ പന്തികേട്‌ മണത്തു .. ഞാന്‍ അതും കഴിച്ചു കൊണ്ടു അച്ഛന്റെ ഒപ്പം നടന്നു.. സാധാരണ അച്ഛനും അമ്മയും തമ്മില്‍ യുദ്ധം പൊട്ടി പുറപെടുമ്പോളോ അല്ലെങ്കില്‍ യുദ്ധം പൊട്ടി പുറപ്പെടാന്‍ സാധ്യത ഉള്ളപ്പോള്‍ ആണ് അച്ചന്‍ പപ്പട വടയോ ബ്രെഡോ അല്ലെങ്കില്‍ അത് പോലത്തെ എന്തെങ്കിലും വാങ്ങാറ് .. അല്ലെങ്കില്‍ അമ്മ എല്ലാം ഉണ്ടാക്കി തരും ഞങ്ങള്ക്ക് .. അമ്മക്ക് അത്രയ്ക്ക് കൈ പുണ്യം ആണെന്ന് അച്ഛന് അറിയാം.. എന്തായാലും അടുക്കളയില്‍ അമ്മ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട് അത് ഉറപ്പാ..അച്ഛന്റെ മൗനം അതും വിളിച്ചു പറഞ്ഞു.. എന്തായാലും ഞാന്‍ പോയി സന്ധി സംഭാഷണം നടത്താം .. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ അമേരിക്ക ഇടപെടില്ലേ . ... വേണ്ടി വന്നാല്‍ ഇന്ത്യക്ക് വേണ്ടി അമേരിക്ക പാക്കിസ്ഥാനില്‍ രണ്ടു ബോംബും ഇട്ടു തരില്ലേ ? വേണ്ടി വന്നാല്‍
കോണ്ടോലീസാ റൈസ്ഇനെ വരെ ഇന്ത്യയിലേക്ക്‌ വിടില്ലേ ? അപ്പൊ പിന്നെ ഞാന്‍ ഇടപെടുന്നതില്‍ ഒരു തെറ്റും ഇല്ലല്ലോ? അതുകൊണ്ട് പപ്പട വട കടിച്ചു തിന്നും കൊണ്ടു സന്ധി സംഭാഷണം എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ചു നടന്നു..


വീട്ടില്‍ കയറിയപ്പോള്‍ ആകെ ഒരു മ്ലാനത ... ആരും മിണ്ടുന്നില്ലാ... ഏറെക്കുറെ പിണറായി വിജയനും അച്ചുമാമയും കൂടി പ്രകാശ് കാരാട്ടിന്റെ അടുത്ത് ഇരിക്കുമ്പോള്‍ ഉള്ള ഒരു ഭാവം.. ഞാന്‍ ചുറ്റും കണ്ണോടിച്ചു ആരും ഒന്നും മിണ്ടുന്നില്ല.. .. പ്രശ്നം രൂഷമാണ് ... ഒരു പാര്ട്ടി സമ്മേളനം നടന്ന അവസ്ഥാ.. അതോ കണ്ണൂരോ കൂത്ത്പറമ്പിലോ എന്തെങ്കിലും അക്രമം? .ഏട്ടന്റെ മുഖം കണ്ടപ്പോള്‍ ഒരു രമേഷ് ചെന്നിത്തല ടച്ച്‌..എന്തിനേയും ശക്തമായി വിമര്‍ശിക്കാനുള്ള ഭാവം..


ഏട്ടന് അകത്തേക്ക് കേറി പോയി ഒരു കവര്‍ എടുത്തു കൊണ്ടു വന്നു .. കവറിന്റെ പുറത്തെ സീല്‍ കണ്ടപ്പോള്‍ നല്ല പരിചയം .. ഏട്ടന്‍ കവര്‍ തുറന്നു ..അതില്‍ എഴുതി യിരിക്കുന്ന മാര്‍ക്ക് വായിക്കാന്‍ പറഞ്ഞു .. ഞാന്‍ വായിച്ചു.. അന്‍പതില്‍ നാല്‍പ്പതു....എന്ത്? ഏട്ടന്‍ ഒന്നു നീട്ടി മൂളി . ....അല്ല അന്‍പതില്‍ മൈനസ് നാപ്പതു...എല്ലാവരും കൂടി കേള്‍ക്കാന്‍ വേണ്ടി പറയുവാ മോള് പോക്ക് പോയാല്‍ ശെരിയാവില്ല..ആരെയും പേടി ഇല്ലാത്തതിന്ടെയാണ് കാട്ടി കൂട്ടുന്നതൊക്കെ... എത്ര നാളായി നിനക്കു അന്‍പതില്‍ അമ്പതു കിട്ടാന്‍ തുടങ്ങിയിട്ട്.. etc etc etc... എന്ന് വേണ്ടാ പിന്നെയും എന്തെല്ലാമോ


ഞാന്‍
ആരായി ഇപ്പോള്‍?? ഇറാഖില്‍ ബോംബ് ഇടാന്‍ പോയ ബുഷിന്റെ അവസ്ഥ... പിന്നീട് എന്നെ എല്ലാവരും മാറി മാറി കൈകാര്യം ചെയ്തു ... അത് ഞാന്‍ വിവരിക്കേണ്ട കാര്യം ഇല്ലല്ലോ?
ചുരുക്കം പറഞ്ഞാല്‍ വീട്ടിലെ അവസ്ഥയും പ്രക്ഷുബ്ധം ആയി.... അമ്മസ്ഥിരം സ്റ്റൈല്‍ കണ്ണീര്‍ .. അച്ഛന്‍ മൗനം (അച്ഛന്‍ ദേഷ്യം ഒത്തിരി കൂടുതല്‍ വരുമ്പോള്‍ എപ്പോളും സംയമനം പാലിക്കുന്ന ഒരാളാണ്.. ) ഏട്ടന്‍ ഏതോ ബാധ കൂടിയത് പോലെ എന്നെ നിര്‍ത്തി പൊരിച്ചും കൊണ്ടിരുന്നു.. ..


അന്ന്
ആരും ഒന്നും കഴിച്ചില്ല..എല്ലാവരും നേരത്തെ കിടന്നു .. ഞാനും കിടന്നു ക്ഷീണം മൂലം വേഗം ഉറങ്ങി.. രാത്രിയില്‍ ആരോ തട്ടി വിളിച്ചു ഞാന്‍ ഞെട്ടി എണീറ്റു.. അമ്മ ഒരു ഗ്ലാസ് പാല് കാച്ചിയതും ആയിട്ടാണ് വന്നിരിക്കുന്നത്.. എന്റെ മോള് ഒന്നും കഴിച്ചില്ലല്ലോ എന്ന് പറഞ്ഞു അത് എനിക്ക് തന്നു.. ഞാന്‍ പാല്‍ കുടിച്ചു ... അന്ന് അമ്മ എന്റെ കൂടെ തന്നെ കിടന്നു...


പിറ്റേന്ന് രാവിലെ ഞാന്‍ പോകുന്നതിനു മുന്പേ ഏട്ടന്‍ അടുത്ത ഡോസ് തരാന്‍ ആയി നേരത്തെ എഴുന്നേറ്റു വന്നു.. പക്ഷെ അമ്മ ആരെയും കൊണ്ടും ഒന്നും പറയിച്ചില്ല.. നഴ്സറി മുതലേ എന്നെ സംരക്ഷിക്കുന്ന ആ കൈകള്‍ എപ്പോളും എന്റെ കൂടെ തന്നെയുണ്ട്‌ ... എനിക്കും കണ്ണീര്‍ വന്നു ...
..




Saturday, March 14, 2009

പിഴച്ച കണക്കു കൂട്ടലുകള്‍...തുടര്‍ച്ച(2)


ട്യുഷന്‍ അവസാനിച്ച കഥ ഞാന്‍ എഴുതിയല്ലോ? പക്ഷെ കഥകള്‍ അവിടം കൊണ്ടൊന്നും തീരുന്നില്ലാ ..... അന്ന് വൈകുന്നേരം സാറ് വീട്ടിലേക്ക് വിളിച്ചു അച്ഛനോട് എന്നെ പിറ്റേന്ന് മുതല്‍ വീണ്ടും ട്യുഷന് വിടണമെന്ന് പറഞ്ഞു .. കാരണം ഞാന്‍ പോയാല്‍ പുള്ളിക്ക് അതുപോലെ ഒരു നല്ല പണിയാണ് കിട്ടാന്‍ പോകുന്നത് ... എന്നെ അച്ഛന്‍ കൊണ്ടുപോയ കഥ പറഞ്ഞു എന്റെ അതെ അനുഭവം ഉള്ള പലരും സ്ഥലം ഉപേക്ഷിച്ചു പോകുന്നതിനെ പറ്റി ചിന്തിച്ചൂ തുടങ്ങിയത് കാലമാടന്‍ സാറു മണത്തു അറിഞ്ഞു അത്രയേ ഉള്ളു.. അയാളുടെ കഞ്ഞിയില്‍ പാറ്റചാടാതിരിക്കാന്‍ വേണ്ടി അച്ഛനോട് ഒരു മാപ്പും പറഞ്ഞു എന്നെ വീണ്ടും ക്ഷണിച്ചു ..

അച്ചന് അത്ര താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല തിരിച്ചു അങ്ങേരുടെ അടുത്ത്തെക്ക് വിടാന്‍ ... കാരണം അവര്‍ തമ്മില്ലുള്ള സംഭാഷണം ഞാന്‍ കേട്ടി
ല്ലല്ലോ? എന്റെ അച്ഛന്‍ ആരാ മോന്‍ നല്ല ഡോസ് കൊടുത്തിട്ടുണ്ടാകും.. സാറ് ആള് മോശമാണോ? പുള്ളിയും കൊടുത്തിട്ടുണ്ടാകും തിരിച്ചും..പക്ഷെ മറ്റൊരു ട്യുഷന്‍ സ്ഥലം കണ്ടു പിടിക്കുക അത്ര എളുപ്പവും അല്ല.. അതുകൊണ്ട് വീണ്ടും ഞാന്‍ ക്ലാസ്സില്‍ തന്നെ പോയി തുടങ്ങി..
പക്ഷെ പിന്നീട് ഞാന്‍ എത്ര ലേറ്റ് ആയാലും അങ്ങേരു എന്നെ ക്ലാസ്സില്‍ കയറ്റും.. ആദ്യം വന്ന കുട്ടിയുടെ നോട്ട് വാങ്ങി എഴുതാനുള്ള പെര്മിഷന്‍് തന്നു... പിന്നെ ഞാന്‍ എന്ത് ചെയ്യാന്‍..
അന്ന് വരെ പാര്‍്വതി കുറുപ്പ് എന്ന് നീട്ടി വിളിച്ചിരുന്ന അദ്ദേഹം എന്നെ മോളെ പാര്‍വതി എന്ന് വിളിക്കാന്‍ തുടങ്ങി.. "അടി തെറ്റിയാലും അടികിട്ടിയാലും ആന വീഴും "....
അപ്പം അച്ഛന്‍ നന്നായി കൊടുത്ത ലെക്ഷണം ഉണ്ട്.....കിട്ടട്ടങ്ങനെ കിട്ടട്ടെ...

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ കോളേജിനടുത്തുള്ള ട്യുഷന്‍ സെന്റര്‍ എന്ന് എഴുതിയിരുന്നല്ലോ?
ആ ട്യുഷന്‍ സെന്ററിന്റെ കഥ പറയാം..

സത്യത്തില്‍ ഇതു ഒരു ട്യുഷന്‍ സെന്റെര്‍ അല്ല...ഞാന്‍ പഠിക്കുന്ന കോളേജില്‍ നേരത്തെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്യാപകര്‍ റിടയര്‍ ചെയ്തപ്പോ നേരം പോക്കിന് തുടങ്ങിയ പണി ആണ് ഈ ട്യുഷന്‍ പഠിപ്പീര്.. കോളേജിന്റെ അടുത്ത് വീടുള്ള ഇവര്‍ മൂന്നു പേരുണ്ട് .. മൂന്നു പേരും നല്ല കൂട്ടുകാര്‍ ... ഒരാള്‍ ഗണിതശാസ്ത്രം (പണ്ടു ഈ കോളേജിനെയും അതിലെ വിദ്യാര്‍ത്ഥികളെയും വിരല്‍ തുമ്പില്‍ നിര്‍ത്തിയ പ്രിന്‍സി ആയിരുന്നു ) റിട്ടയര്‍ ആയിട്ടും സ്വഭാവത്തിന് മാറ്റം വരാതായപ്പോള്‍ ഭാര്യയെ പഠിപ്പിക്കാന്‍ ചെന്നു .. പക്ഷെ പുണ്യം ചെയ്ത ആ ഭാര്യ ഉപദേശിച്ചു കൊടുത്ത കുബുദ്ധിയാണ് ഈ ട്യുഷന്‍ പരിപാടി...

അദ്ദേഹം ആയിട്ട് ബാക്കി രണ്ടുപേരെയും കൂടി ഉപദേശിച്ചു ... ബാക്കിരണ്ട് പേരും തീരെ മോശക്കാര്‍ അല്ലാ.. ഒരാള്‍ ഫിസിക്സ് ഡിപാര്ട്ടൂമെന്റ്റിന്റ്റെ മേധാവിയും മറ്റേയാള്‍ കെമസ്ട്രി
ഡിപാര്ട്ടൂമെന്റ്റിന്റ്റെ മേധാവിയും ആണ് (ex മേധാവികള്‍) .. പത്ത് മുപ്പതു കൊല്ലത്തില്‍ കൂടുതല്‍ അധ്യാപക ജീവിത്തത്തില്‍ കഴിഞ്ഞ ഇവര്ക്ക് പേരു ഉയര്‍ത്താന്‍ വേണ്ടി വേറെ ഒന്നും ചെയ്യണ്ടാ.. ഇവര്‍ ട്യുഷന്‍ എടുക്കുന്ന വിവരം അറിഞ്ഞപ്പൊളേ അങ്ങോട്ടേക്ക് കുട്ടികളുടെ ഒഴുക്കായിരുന്നു.. ബാക്കി എല്ലാ ട്യുഷന്‍ സ്ഥലങ്ങളിലും ആയിരം രൂപ ഒരു വിഷയത്തിന് വാങ്ങിയപ്പോള്‍ ഇവിടെ ഒരുവിഷയത്ത്തിനു രണ്ടായിരത്തി അഞ്ഞൂറ് രൂപ ആണ് ഫീസ്‌. . സമയത്ത് പി സി തോമസറിന്റെ അടുത്ത് എന്ട്രന്‍സ് കൊച്ചിന്ഗിനു അയ്യായിരത്തി അഞ്ഞൂറ് രൂപ ആയിരുന്നു..പക്ഷെ മാതാപിത്ക്കള്‍ ഫീസ് നോക്കാതെ അങ്ങോടെക്ക് കുട്ടികളെ വിട്ടു.. പിള്ളേര് പഠിക്കട്ടെ .. അത്രയേ അവര്‍ ചിന്തിച്ചോളൂ..
മരുപ്പച്ച എന്ന് കേട്ടിട്ടില്ലേ? ആക്ച്വലി അതാണ് സംഭവം .....റിട്ടേര്ഡ് പ്രൊഫസര്‍ മാരുടെ അടുത്താണ് കൊച്ചു ട്യുഷന് പോകണതെങ്കില്‍ പിന്നെ എല്ലാം ആയി എന്നാണ് എല്ലാരുടേം ചിന്താ.. എവിടെയാ ട്യുഷന്‍ന്നു ചോദിച്ചാല്‍ നമുക്കും ഇത്തിരി അഹങ്കാരം ആണു പറയുമ്പോള്‍..

ഒരിക്കലും ഞാന്‍ അവര്‍ എടുക്കുന്ന ക്ലാസുകള്‍ ചീത്ത ആണെന്ന് പറയില്ലാ..നല്ല ക്ലാസുകള്‍ ... ഏതു പൊട്ടനും മനസിലാകുന്ന രീതിയില്‍ ഉള്ള ക്ലാസുകള്‍..

ഇനി വീണ്ടും ഫലിതങളിലേക്ക് തന്നെ വരാം..
ഞായര്‍ ആഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും ട്യുഷന്‍ ഉണ്ട്.. രാവിലെ എന്നും 6 മണിക്ക് പോകുന്ന കാര്യം പറഞ്ഞല്ലോ... ഇനി സായാഹ്നംങളിലെ യാത്ര വിവരണം

4ആകുമ്പോള്‍ കോളേജിലെ ക്ലാസ്സ് തീരും പിന്നെ പാതാള ഭൈരവന്റെ വീട്ടിലേക്ക് ഓട്ടം ആണ്...
4.15നു ആണ് അവിടെ ക്ലാസ്സ് സ്റ്റാര്‍ട്ട് ചെയ്യുന്നത്.. പാതാള ഭൈരവന്‍ എന്ന് കേട്ടു ഞെട്ടണ്ട .. കണ്ടാല്‍ നമ്മുടെ ഇന്നസെന്റ് ഇല്ലേ
അങ്ങേരെ പോലെ ഇരിക്കും.. തൃശൂര്‍ ആണ് മൂലകുടുംബതിന്റെ കുറ്റി.ഈ കോളേജില്‍ ജോലി കിട്ടിയപ്പോള്‍ സാര്‍ കുറ്റി പാലക്കാടേക്ക് മാറ്റി കുത്തി. ഒരു അഞ്ചടി പൊക്കം കാണും.അകെലെനിന്നു നോക്കിയാല്‍ തല ഒരു നല്ല മരുഭൂമിയാണ് .. പക്ഷെ അടുത്തെത്തുമ്പോള്‍ മനസിലാകും നമുക്കു തെറ്റിയതാണെന്ന്. മരുഭൂമിയില്‍ നെല്‍കൃഷി ഇറക്കിയപോലെ അങ്ങിങ്ങു കറുത്ത കളറില്‍ എന്തോ ഒരു സാധനം ആ ഊഷര ഭൂമിയില്‍ ഉണ്ട് ....അതിനെ മുടി എന്നൊക്കെ വിളിക്കാന്‍ പറ്റുമോ ആവോ? ഉണങ്ങിയ വൈക്കോല്‍ എന്ന് പറയാം അല്ലാതെ എന്താ?
ആ സാര്‍ എല്ലാ കുട്ടികളും വരാന്‍ വേണ്ടി 4.20 വരെ കാക്കും.പിന്നീട് അന്നത്തെ കുശലാന്വേഷണങ്ങള്‍ നടത്തും . എനിട്ടെ ക്ലാസ്സ് തുടങ്ങൂ.പിന്നെ തലേദിവസം എന്തെങ്കിലും എക്സാം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കേടു തീര്‍ത്തു പേപ്പര്‍ തരും .

അദേഹം വളരെ നല്ല മനുഷ്യന്‍ ആണ്. ഒരിക്കലും വീട്ടിലേക്ക് വിളിക്കില്ല പേപ്പര്‍ തരുന്ന കൂടത്തില്‍ ഒരു കുറിപ്പും കൂടി തരും. നമുക്കുള്ളത് അല്ല അച്ഛനുള്ള പാര്‍സല്‍ ആണ്
TO MR.ചന്ദ്ര ശേഖര കുറുപ്പ്
മൈ നമ്പര്‍ ഇസ് 00467787889 കാള്‍ മി അറ്റ്‌ 9.10pm .

സമയത്തില്‍ മാറ്റം വരരുതു. അത് സാര്‍ ഒരിക്കലും ഇഷ്ടപെടുന്ന ഒരു കാര്യം അല്ല.നമ്മുക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അദേഹം നമ്മള്‍ കുട്ടികളെ ഒരിക്കലും നേരെ നോക്കി ചീത്ത പറയില്ല.വെറുതെ അന്നത്തെ ക്ലാസ്സിനിടയില്‍ ചോദിക്കും
"അല്ല പാര്‍വതി താന്‍ ഏതു സ്കൂളിലാ പഠിച്ചതെന്നാ പറഞ്ഞതു ?"
ഞാന്‍ സ്കൂളിന്റെ പേരു പറയും .
"ഹൊ ഞാന്‍ മറന്നു "
"തനിക്ക് രസതന്ത്രത്തിനുsslcക്ക് എത്ര ആയിരുന്നു മാര്‍ക്ക്?"
ഞാന്‍. . 48.
"നൂറിലോ? അന്പതിലോ? "
അന്‍പതില്‍..
"ശെരിയാണല്ലോ ഞാന്‍ മറന്നു"..

"താന്‍ നോട്ട് എഴുതി തീര്‍ക്ക് "..
ഞാന്‍ നോട്ട് എഴുതാന്‍ തിരിയുമ്പോള്‍ സാര്‍ വീണ്ടും ചോദിക്കും
"അല്ല അവിടെ sslc പരീക്ഷയുടെ ചെക്കിന്ഗ് ഒക്കെ എങ്ങനെയാ നല്ല സ്ട്രിക്ട് ആണോ?"
അതെ..
"അല്ല തന്റെ പേപ്പറുകള്‍ കുറെ ഞാനും കാണുന്നതല്ലേ? അതുകൊണ്ട് ചോദിച്ചതാ...താന്‍ നോട്ട് എഴുതിക്കോ ".

വീണ്ടും ഞാന്‍ എഴുതാന്‍ തിരിയുംപോളെക്കും സാറ് വീണ്ടും
"അല്ല സത്യം പറ ആര തനിക്ക് വേണ്ടി sslc പരീക്ഷ എഴുതിയത്.?"
ഞാന്‍ അതിന് ഒന്നും പറയില്ല . ഒന്നു ചിരിച്ചു കാണിക്കും .

എനിക്കുള്ളത് ഇത്രയുമേ ഉള്ളു.. ഇനി ഉള്ളത് അച്ഛനാണ് .എന്റെ അച്ഛന്‍ നല്ല യോഗം ഉള്ള ആള്‍ ആണ്.
ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ അച്ഛനുള്ള കുറിപ്പ് കൊടുക്കും .ആ നമ്പര്‍ അച്ഛന്‍ ഫോണില്‍ കുത്തും .പിന്നെ അങ്ങേത്തലക്കല്‍ നിന്നു ആവശ്യത്തിനു കിട്ടിക്കോളും .അച്ഛന്‍ അങ്ങോടോന്നും പറയുന്നതു ഞാന്‍ കേട്ടിട്ടില്ല. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്ത് അച്ഛന്‍ പറയും അപ്പൊ ശെരി സാറേ ഇനി എന്നാണ് പരീക്ഷ ഉള്ളത് അതിന്റെ പേപ്പര്‍ കിട്ടിമ്പോള്‍ തീര്‍ച്ച ആയും ഞാന്‍ വിളിച്ചേക്കാം . സാറും ആയുള്ള സംഭാഷണത്തെ പറ്റി ഒരു വാക്കും അച്ഛന്‍ എന്നോട് പറയാറില്ല . പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അച്ഛനറിയാം . എന്റെ ചക്കര അച്ഛന്‍ .

6.,15 വരെ ആണ് ട്യുഷന്‍ സമയം.. സാറിന്റെ വീട്ടില്‍ നിന്നു ബസ്സ്
സ്റ്റോപിലേക്ക് ഏതാണ്ട് 10 മിനിറ്റു ഓടണം.. ബസ് സ്റ്റോപ്പില്‍ ചെന്നു പ്രൈവറ്റ് ബസ് പിടിച്ചു കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ 6.30nte ബസ്സ് എന്നെ കത്ത് നില്‍ക്കുന്നുണ്ടാകില്ല.. പിന്നെ 7 ആകുന്നതു വരെ അവിടെ സ്റ്റാന്‍ഡില്‍ നിക്കണം... 7nte ബസ് എപ്പോളും 7.15ne പുറപ്പെടൂ .. അവസാന ട്രിപ്പ്‌ ആയതുകൊണ്ട് അങ്ങനെ ആണ്.. ഞാന്‍ എന്റെ സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഏകദേശം 7.45 ആയിട്ടുണ്ടാകും .. അച്ഛന്‍ എന്നെ നോക്കി ബസ്സ് സ്റ്റോപ്പില്‍ നില്ക്കും .. വീട്ടില്‍ എത്തുമ്പോള്‍ 8.15 .. എല്ലാവര് അത്താഴത്തിനു ഇരിക്കുമ്പോള്‍ ഞാന്‍ വൈകുന്നേരത്തെ ചായയും ചോറും ഒരുമിച്ചു കഴിക്കും.. അല്ലാതെ എന്തു ചെയ്യാന്‍.. ഇവെനിന്ഗ് ബാച്ചിലെ കുട്ടികളുടെ എല്ലാം വീട് അവിടെ അടുത്ത് തന്നെ ആണ് .. അതുകൊണ്ട് എല്ലാവര്‍ക്കും വേഗം വീട്ടില്‍ എത്താം.. പക്ഷെ എനിക്ക് മാത്രം പണി..

കുളിയും കഴിഞ്ഞു അത്താഴവും കഴിഞ്ഞു നോക്കുമ്പോള്‍ സമയം 10 ആയിട്ടുണ്ടാകും..
10nu പഠിക്കാന്‍ ഇരിക്കും അത് മാത്രമെ ഓര്‍മ കാണൂ.. ഇടയ്ക്ക് എപ്പോളെങ്കിലും അമ്മ വന്നു എന്റെ മോളെ ഇരുന്നു ഉറങ്ങാതെ കടന്നുറങ്ങാന്‍ പറയും .. അപ്പൊ പാതി ബോധത്ത്ല്‍് കട്ടില്‍ കിടന്നുറങ്ങും..5nu അലാറം വെച്ചു കിടക്കും .. പിന്നെ ആരെങ്കിലും വന്നു ഓഫ് ചെയ്തു ചീത്ത വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കും,., പിന്നെ രാവിലെ പോകാനുള്ള ഓട്ടം സ്റ്റാര്‍ട്ട് ചെയ്യും.. സത്യം പറഞ്ഞാല്‍ പഠനം ഗോവിന്ദാ... ഉറക്കം ഗോവിന്ദാ... ഭാവി ഗോവിന്ദാ...
...

Wednesday, March 11, 2009

പിഴച്ച കണക്കു കൂട്ടലുകള്‍ _ഭാഗം (1)

അഗ്രി ഗേറ്റുകളില്‍ വരാത്ത എന്റെ പഴയ പോസ്റ്റുകള്‍ ഞാന്‍ രീപോസ്റ്റു ചെയ്യുകയാണ്.. ചുമ്മാ ഒരു രസത്തിന് .. വായിക്കത്തവര്‍ക്ക് വേണ്ടി..



അങ്ങനെ
പാറു പുതിയ കോളേജില്‍ എത്തി ..... നുറ്റീഇരുപതില്‍് കൂടുതല്‍ കുട്ടികള്‍ ഉള്ള ഒരു ക്ലാസ്സ് ആയിരുന്നുഅത്...
ക്ലാസ്സില്‍ പതിനെട്ടു പെണ്‍കുട്ടികളും ബാക്കി ആണ്‍കുട്ടികളും ആയിരുന്നു.. ഫസ്റ്റ്ഗ്രൂപ്പ് ക്ലാസ്സില്‍ എല്ലാം ഇതാണ്അവസ്ഥ.. ഗണിതശാസ്ത്രത്തോട്‌ അത്രമേല്‍ അഭിനിവേശം ഇല്ലാത്ത ആരും ഇങ്ങോട്ട് വരില്ല.. ഇന്നത്തെപതിനൊന്നും പന്ത്രണ്ടും ക്ലാസ്സ് അല്ല ഞാനീ പറയണത്.. പ്രീ ഡിഗ്രി നിലവിലുള്ള കാലം ആണ്.... നേരെ തിരിച്ചുസെക്കന്റ് ഗ്രൂപ്പില്‍ പോയാല്‍ മൂന്നോ നാലോ ആണ്‍കുട്ടികളും ബാക്കി പെണ്‍കുട്ടികളും ആയിരിക്കും..

നേരത്തെ ഞാന്‍ പഠിച്ച സ്കൂളില്‍ നിന്നും തികച്ചും വ്യത്യസ്തം ആയ അവസ്ഥ.. എന്റെ ക്ലാസ്സില്‍ എല്ലാവരും 10th ലെ
വെക്കഷന് തന്നെ എന്ട്രന്‍സ് കോച്ചിങ്ങിന് ചേര്ന്നു ... ആദ്യദിവസമെ ക്ലാസ്സില്‍ വന്നത് എടുത്താല്‍ പോങ്ങില്ലാത്തകെട്ട് പുസ്തകങ്ങളും ആയി ആണ്..

ആരോട് പറയാന്‍.. പത്തിലെ മാര്‍ക്ക് വെച്ച് നോക്കുമ്പോള്‍ ക്ലാസ്സില്‍ ഉള്ള കുട്ടികളില്‍ വലിയ കുഴപ്പം ഇല്ലാത്ത മാര്‍ക്ക് പാറുവിനുണ്ട്... പക്ഷെ പാറുവിനു എന്ട്രന്‍സ് കോച്ചിംഗ്ഓ അതുകൂട്ടു യാതൊരു അലമ്പ് പരിപടിയേം പറ്റിഅറിയത്തുകൂടി ഇല്ലാത്ത കാലം... പക്ഷെ പുതിയ കോളേജില്‍ എന്തായാലും തന്നത്താന്‍ ഇരുന്നുള്ള പഠിപ്പ്നടക്കില്ലെന്ന് ബോധ്യമായി ... വീട്ടില്‍ വിവരം അറിയിച്ചപോള്‍ കോളേജിന്റെ അടുത്ത് തന്നെ ഉള്ള ഒരു ട്യൂഷന്‍സെന്റെറില്‍ ട്യൂഷന് ചേര്ത്തു.. പിന്നെ അച്ഛന്‍ അടുത്ത വണ്ടി പിടിച്ചു എന്ട്രന്‍സ് കോച്ചിംഗ് കൊടുക്കുന്ന ഏറ്റവുംപ്രമുഖസ്ഥലത്തെക്കു എന്നോകൊണ്ട് പറന്നു.. ദൈവാനുഗ്രഹം അല്ലാതെ എന്ത് പറയാന്‍ അവിടുത്തെ സീറ്റ് എല്ലാംപിള്ളേരെ കൊണ്ടു നിറഞ്ഞിരിക്കുന്നു ... അച്ഛന്‍ വണ്ടി വിട്ടത് വേറെ എങ്ങോട്ടും അല്ല സക്ഷാല്‍് പ്രോഫെസര്‍ പിസി തോമസ് സാറിന്റെ അടുത്തേക്കാണ്‌.. പക്ഷെ അവിടുത്തെ കോച്ചിംഗ് വളരെ നേരത്തെ തുടങ്ങും .. ഞങ്ങള്‍എത്തിയപ്പോഴേക്കും അവിടെ കോച്ചിംഗ് ഒക്കെ ഒരു വഴി എത്തി.. ക്രാഷ് കോഴ്സിന് ചേരാനുള്ള അവസരം തന്നു..
പട്ടിയുടെ കൈല്‍ മുഴുവന്‍്തേങ്ങാ കിട്ടിയ അവസ്ഥയാണ്‌ കോളേജ് ജീവിതം തന്നെ.. കൂടെ വെറുതെ എന്തിനാക്രാഷ് കോഴ്സ് എന്ന ഒരു തേങ്ങക്കുല കൂടി കാശു മുടക്കി വാങ്ങുന്നത് ..അച്ഛനോട് പറഞ്ഞു വേണ്ട ലോങ്ങ് ടെംകോച്ചിംഗ് അല്ലെങ്കില്‍ വേണ്ട നമുക്കു തിരികെ പോകാം എന്ന്... അങ്ങനെ ഞങ്ങള്‍ പാലക്കാടേക്കു തിരിച്ചു വണ്ടികേറി... പിന്നെ അങ്ങോട്ടേക്ക് രണ്ടു വര്‍ഷത്തേക്ക് എനിക്കു യാതൊന്നും ഓര്‍മയില്ല...

മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രീകം ആയിരിക്കുമെന്ന് ആരോ പണ്ടു സിനിമയില്‍പറഞ്ഞിട്ടുണ്ട്... പക്ഷെ എന്റെ കാര്യത്തില്‍ കുറ്റബോധം പോയിട്ട് സ്ഥലകാല ബോധം പോലും രണ്ടു വര്‍ഷത്തേക്ക്ഉണ്ടായില്ല...
എങ്ങിനെ എങ്കിലും കോളേജിലെ പഠിപ്പ് ഒന്നു തീര്നാല്‍ മതി എന്ന ചിന്ത .... അപ്പോളെക്കും ചേച്ചിമാരും ചേട്ടനുംഎല്ലാം ജോല്യൊക്കെ ആയി ദൂരെ സ്ഥലങ്ങളില്‍ ആയി... പാറു അച്ഛന്റേം അമ്മേടേം കൂടെ വീട്ടിലും.. പാറുന്റെമുത്തശി പാറു നാലില്‍ പഠിക്കുമ്പോള്‍ മരിച്ചു പൊയീ.. അത് ആദ്യം പറയാന്‍ വിട്ടു പൊയീ...
രണ്ടു വര്ഷം ഓടിയതിനു കൈയും കണക്കും ഇല്ല...'
ട്യൂഷന് ചേര്‍ന്നതോടെ സമയതിനെല്ലാം മാറ്റം വന്നു... രാവിലെ 7nu ട്യൂഷന്‍ ഉണ്ട് എല്ലാദിവസവും.. കോളേജ്കഴിഞ്ഞു പോകണം ട്യൂഷന്‍ ക്ലാസ്സിലേക്ക്.. രാവിലെ എട്ടരയുടെ ബസ്സു കോളേജ് ബസ്സാണ് .. അത് ബുസ്റൊപില്‍നിന്നു കയറിയാല്‍ കോളേജില്‍ കൊണ്ടു വന്നു വിടും.. വേറെ ഒന്നും അറിയനില്ല.. പക്ഷെ ട്യൂഷന് പോകുന്ന സമയത്തുകോളേജ് ബസ്സ് ഇല്ല ...അതുകൊണ്ട് പാലക്കാടു സ്റ്റാന്‍ഡില്‍ ഇറങ്ങി ബസ്സ് മാറി കേറണം... കേരള സര്ക്കാരിന്ടെവണ്ടിയില്‍ കന്സേഷന്‍് കാര്ഡ് ഉണ്ട്.. പക്ഷെ പ്രൈവറ്റ് ബുസുകര്‍
കന്സേഷന്‍് തരില്ല... അവരുടെ വായില്‍ ഉള്ളസര്‍വവിധ ഹരിതമലയാളവും പേറിയാണ് രാവിലുത്ത്തെ യാത്ര.. വീട്ടില്‍ നിന്നും 6nu ഇറങ്ങിയലെ 6.30 ആകുമ്പോള്‍ ബസ്ട്സ്ടൊപ്പില്‍് എത്തൂ ...ദൈവം അനുഗ്രഹിച്ചു 6.30nte ബസ്സ് 6.10 തൊട്ടു എപ്പോള്‍ വേണമെങ്കിലുംപ്രതീക്ഷിക്കാം.. ചിലപ്പോള്‍ 7nte ബസിനു കൂട്ട് ആയിയും വരും ...ചിലപ്പോള്‍ ഇല്ലാതായെന്നും വരം.. ഒന്നും നമ്മുടെകൈയില്‍ അല്ലല്ലോ.. എല്ലാം സര്ക്കരിന്ടെ കയ്യില്‍ ആണ്.. ഭരണം നാളെ കൈല്‍ ഉണ്ടോ എന്നറിയാത്തഅവസ്ഥായാണ് സര്ക്കാരിന്റെ.... പിന്നെ ആണ് ചടാക്കു സര്‍ക്കാര്‍ വണ്ടികളുടെ കാര്യം.......

അതുകൊണ്ട് നമ്മള്‍ പിള്ളേര് ക്ലാസ്സില്‍ എത്താന്‍ എന്തായാലും ഒരു 10 മിനിട്ട് വൈകും... ഒരിക്കലുംഅറിഞ്ഞുകൊണ്ട് വൈകുന്നതല്ല..
പക്ഷെ അവിടുത്തെ അധ്യാപകര്‍് നല്ലവര്‍ ആയതുകൊണ്ട് ഒരു അരമണിക്കൂര്‍ പുറത്തും കൂടി നിര്‍ത്തും.. പിന്നെപുറത്തു നിന്നു അകത്തു നടക്കുന്ന ക്ലാസിന്റെ നോട്ട് എഴുതിയിരിക്കണം അല്ലെങ്കില്‍.. അരമണികൂര്‍് കഴ്തിഞ്ഞുംക്ലാസ്സില്‍ കയറ്റില്ല... അടച്ചിട്ടിരിക്കുന്ന ക്ലാസ്സിന്ടെ പുറത്തുനിന്നു എന്ത് നോട്ട് എഴുതാന്‍...?....സര്‍ ബോര്‍ഡില്‍എഴുതി തന്നത് പോലും നേരെപാടിനു എഴുതാന്‍ അറിയാത്ത ഞാന്‍..നോട്ട് എഴുതി ക്ലാസ്സില്‍ കയറാന്‍.. നോ വേ.. ..സൊ അന്നേദിവസം നോ നോട്ട് നോ ക്ലാസ്സ്..
പുറത്തു തന്നെ ശരണം...

അന്ന് ക്ലാസ്സ് കഴിഞ്ഞു പോകുന്നതിനു മുന്പ് നോട്ട് കമ്പ്ലീറ്റ് ചെയ്തില്ലെങ്കില്‍ വൈകുന്നേരം നോട്ട് സാറിനെ കാട്ടി ഒപ്പിട്ടു വാങ്ങിയിട്ടേ വീട്ടില്‍ പോകാവൂ ... വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു നേരെ പോകേണ്ടത് മറ്റൊരു പാതാള ഭൈരവന്റെ അടുത്തേക്കാണ്‌ ... അപ്പൊ ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യം കോളേജിലെ ക്ലാസ്സ് ഹൌര്‍ ഇരുന്നു ഇതു അങ്ങട് എഴുതുക.. ഭാഗ്യം ഉണ്ടെങ്കില്‍ ക്ലാസ്സ് എടുക്കുന്ന ടീച്ചര്‍ ലൈബെററിയ്ല്‍് പോയിരുന്നു നോട്ട് കമ്പ്ലീറ്റ് ചെയ്യാന്‍ അവസരം തരും.. വേറെ ഒന്നും അല്ല ഗെറ്റ് ഔട്ട് അടിക്കും .. ക്ലാസ്സ് ഹൌറില്‍ വേറെ പണിക്കു പോയതിനു.. എന്താ പറയുക .. കടലിന്റെം ചെകുത്ത്താന്റെം നടുക്ക്.. .. ഇതിനിടായില്‍് ക്ലാസ്സില്‍ നിന്നുഗെറ്റ് ഔട്ട് അടിച്ച് ഇറങ്ങി പോകുന്നത് പ്രിന്സി കണ്ടാല്‍.. പിന്നെ ഒരു പ്രേമ ലേഖനം അങ്ങേര്‍ക്കു എഴുതി കൊടുക്കണം..ഇനി മുതല്‍ ക്ലാസ് ഹൌറില്‍ അതാതിന്റെ നോട്ട് മാത്രമെ എഴുതൂ എന്നും പറഞ്ഞു .. എന്ത് ചെയ്യാന്‍ വിധി .. ഇനി പ്രിന്‍സി
പിടിക്കാതെ
ലൈബെററിയ്ല്‍് ചെന്നാല്‍ നിധിക്ക് കാവല്‍ നില്ക്കുന്ന പണ്ടാരക്കാലന്‍ ലൈബ്രേറിയന്‍് കോളേജിലെ തിരിച്ചറിയല്‍ കാര്ഡ് വാങ്ങി കീശയില്‍ വെയ്ക്കും എന്നിട്ട് ക്ലാസ്സ് ടീച്ചറിനു കൊടുക്കും.. മൊത്തം പുലിവാല്‍.. പടയെ പേടിച്ചു പന്തളതെത്ത്തിയപ്പോള്‍ അവിടെ ഗ്രനെഡ് ആക്രമണം എന്ന് പറഞ്ഞ അവസ്ഥ..
ഈ പറയുന്ന എല്ലാ ശിക്ഷാവിധികളിലൂടെയും കടന്നു പോകാനുള്ള അവസരം ഈശ്വരെന്‍മാര്‍ എനിക്ക് തന്നു എന്ന സന്തോഷ വാര്‍ത്ത ഈ തരുണത്തില്‍് നിങ്ങളെ അറിയ്ക്കുന്നു...

പിന്നെ നെക്സ്റ്റ് ശിക്ഷ.

ഇതു പക്ഷെ ഇത്തിരി കടന്ന കൈ ആയി പോയി എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ക്കും മനസിലാകും.

ഞാന്‍ ഒരിക്കല്‍ ലേറ്റ് ആയപ്പോള്‍ ക്ലാസ്സില്‍ പോകാതെ ട്യൂഷന്‍ കട്ട് ചെയ്തു നേരെ കോളേജില്‍ പോയി ... എന്തായാലും പുറത്ത് നില്‍ക്കുന്നതിലും ഭേദം ആണല്ലോ എവിടെ എങ്കിലും ഇരിക്കുന്നതെന്ന് ഓര്ത്തു....അത്രയേ ഓര്ത്ത്തോളൂ... പക്ഷേ ഫസ്റ്റ് ഹൗര്‍ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അച്ഛന്‍
ദാ കോളേജില്‍ വന്നിരിക്കന്നു ... ഞാന്‍ ഓര്‍ത്തു... "ആരെങ്കിലും തട്ടി പോയോ?"
അല്ലാതെ എന്നെ കാണാന്‍ ഇപ്പൊ കോളേജില്‍ വരണത് എന്തിനാണപ്പാ ? .. രാവിലെ അല്ലെ ഞാന്‍ അവിടെ നിന്നു പോന്നത്.. എന്നെ കാണാന്‍ അത്ര കൊതിയോന്നും വേണ്ടല്ലോ? വൈകുന്നേരം വീട്ടിലോട്ടു തന്നെ അല്ലെ ചെല്ലുന്നത് .. അത്രയും ആലോചിച്ചപ്പൊളേക്കും .എന്നെ പുറത്തേക്ക് വിളിപ്പിച്ചു.. നേരെ കാന്റീന്റെ അടുത്ത്‌ കൊണ്ടു പൊയ് നാലു ചീത്ത ....രാവിലെ ട്യൂഷന്‍ പോകാത്തതിന്. ആര് പറഞ്ഞു കൊലച്ചതിഅച്ഛനോട്ഞാന്‍ ചോദിച്ചു? നിന്റെ സര്‍ അല്ലാണ്ട് ആര്.. അങ്ങേരു വിളിച്ചു പറഞ്ഞു അബ്സെന്റ്റ് ആണ്.. കാരണംഎന്തെന്ന്.. ഹി ഹി ഹി ഞാന്‍ പെട്ടു പൊയ്..ദൈവം സഹായിച്ചു അതികം നുണ പറയാന്‍ അവസരം ഉണ്ടാക്കാതെ അച്ഛന്‍ കാര്യംപറഞ്ഞു..അല്ലെങ്കില്‍ നുണക്കും കൂടി കിട്ടിയേനെ... ഇനി ട്യൂഷന് പോകണമെങ്കില്‍ പേരന്റ്റുമായി ചെല്ലണം .. അന്ന് അടുത്ത രണ്ടു അവറും കട്ട് ചെയ്തു നേരെ മാങ്ങതലയന്‍ സാറിന്റെ വീട്ടിലേക്ക് അച്ചനെകൊണ്ട് പൊയ്.. ദാ അവിടെ ചെന്നപ്പം കോളേജ് കട്ട്ചെയ്തുവന്നതിനു അച്ഛനും കിട്ടി ... ഹി ഹി ഹി .. അച്ഛന്‍ പറഞ്ഞു എന്റെ ബാക്കി മക്കടെ സാറുംമാരാരും ഇതുവരെഅച്ഛനെ ചീതവിളിച്ചിട്ടില്ല.. ഞാന്‍ ആയിട്ട് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാക്കി കൊടുത്തു എന്ന്.. പക്ഷെ അച്ഛന്‍
വന്നപ്പോള്‍ ഉള്ള ദേഷ്യം സാറിന് കണ്ടു കഴിഞ്ഞപ്പോള്‍ കണ്ടില്ല..അച്ഛന്‍ പുറത്തിറങ്ങിയ സമയം എന്നോട് ചോദിച്ചു
പുള്ളിടെ ക്ലാസ്സിലാണോ മോളെ ഞാന്‍ ട്യൂഷന് ചേര്‍ത്തതെന്ന്.. .. .

ഞാന്‍ മനസ്സില്‍ ചിരിച്ചു.. സാറിന്റെ വീട്ടില്‍ നിന്നു ഇറങ്ങി അച്ഛന്‍ നേരെ അവിടെ കണ്ട ബൂത്തിലേക്ക് പൊയ്.. എന്നിട്ട് അമ്മയെ വിളിച്ചു.. പാറു ക്ലാസ്സില്‍ ഉണ്ടായിരുന്നു വേറെ ഏതോ കുട്ടി ആണ് അബ്സേന്റ്റ് സാറ് നമ്പര്‍തെറ്റി വിളിച്ചതാണ് എന്നെല്ലാം പറഞ്ഞു.. എന്നിട്ട് ഇനിയെങ്കിലും നീ കിടന്ന കിടപ്പ് കിടക്കാതെ എഴുന്നേറ്റു പോയിവല്ലതും കഴിക്കാന്‍ പറഞ്ഞു,.. കാര്യങ്ങളുടെ അവസ്ഥ എനിക്കു നന്നായി മനസിലായി.. അച്ഛന്‍ പറഞ്ഞു പാറുനോട്നീ മിണ്ടിക്കോ എന്ന് പറഞ്ഞു എനിക്കു ഫോണ്‍ തന്നു .. ഞാന്‍ അമ്മേ എന്ന് വിളിച്ചപ്പം ഒരു കരച്ചില്‍ മാത്രമാണ്അങ്ങേത്തലക്കല്‍ നിന്നു കേട്ടത്.. എന്റെ മോളെ എന്ന് ഒരു ദീന സ്വരവും .. ഞാന്‍ പറഞ്ഞു ഞാന്‍ ക്ലാസ്സില്‍പോയിരുന്നെന്നും സാറിന് ആളുമാറി വീട്ടില്‍ വിളിച്ചതാണെന്നും എല്ലാം.. അമ്മകരഞ്ഞു വേഗം വീട്ടില്‍ വരാന്‍പറഞ്ഞു.. അച്ഛന്‍ എന്നെയും കൂട്ടീ നേരെ വീട്ടിലേക്കാണ് പോയത് പോകുന്നവഴി ക്ലാസ്സിലെ എല്ലാ അവസ്ഥയുംഞാന്‍ അച്ചന് വിശദം ആയി പറഞ്ഞു കൊടുത്തു. എല്ലാ കാര്യങ്ങളും അച്ചന് മനസിലായി.. എന്നെ കണ്ടതോടെഅമ്മയുടെ സങ്കടം ഒക്കെ
മാറി.." കാലമാടന്റെ തലയില്‍ ഇടിത്തീ വിഴട്ടെ".. "ആ ദുഷ്ടനെ പെരുംപാമ്പു വിഴുങ്ങട്ടെ" എന്ന് വേണ്ട വായില്‍ വന്ന എല്ലാ അനുഗ്രഹങ്ങളും അമ്മ മാന്യ അദേഹത്തിന് ചൊരിഞ്ഞു കൊണ്ടേ ഇരുന്നു.. പിന്നീട് ഫോണ്‍ വിളികളുടെ ഒരു ഘോഷയാത്ര ആയിരുന്നു.. എല്ലാവര‌ും പേടിച്ചു.. കോളേജില്‍ പോയ കൊച്ചിനെകാണാനില്ല.. പേടിക്കാതിരിക്കുമോ? ദൈവം സഹായിച്ചു നാട്ടുകാര്‍ അറിഞ്ഞില്ല.. കേരളത്തിന് പുറത്തുള്ള ബന്ധുജനങ്ങള്‍ മാത്രമെ അറിഞ്ഞുള്ളു..... കാരണം അമ്മക്ക് ലോക്കല്‍ നമ്പര്‍ ഒന്നും അറിയില്ലാ.. എസ് ടി ഡി യും എസ് ഡി യും മാത്രമെ അറിയൂ എന്ന് അച്ഛന്‍ ഫോണ്‍ ബില്‍ വരുമ്പോള്‍ കളിയാക്കാറുള്ള കാര്യം വിത്ത് പ്രൂഫ് അമ്മതെളിയിച്ചു .. "അമ്മയെ സമ്മതിക്കണം" .. മാസത്തെ ഫോണ്‍ ബില്ല് കണ്ടു അച്ഛന്‍ നെഞ്ചത്ത് കൈ വെച്ച്പറഞ്ഞു..
അടുത്ത ദിവസം രാവിലെ ട്യൂഷന്‍ ക്ലാസ്സില്‍ പോയി ബസ്സ് അന്നും കിട്ടിയില്ല.. പത്ത് മിനിറ്റു ലേറ്റ് ആയി ക്ലാസ്സില്‍എത്തി ... അന്നും എന്നെ ലേറ്റ് ആയ മട്ടുകുട്ടികല്‍ക്കൊപ്പം ക്ലാസിനു വെളിയില്‍ നിര്‍ത്തി ... പക്ഷെ അച്ഛനും എന്റെകൂടെ പോന്നിരുന്നു .. ഞാന്‍ പുറത്ത് നില്ക്കുന്നത് കണ്ടുകൊണ്ടു അച്ഛനും മാറി നിന്നു.. അര മണിക്കൂര്‍ കഴിഞ്ഞു ക്ലാസ്സില്‍കയറാന്‍ അനുവാദം തന്നു..
അച്ഛനെ സര്‍ കണ്ടില്ല .. എന്തോപറഞ്ഞു സാര്ഞങ്ങളെ കളിയാക്കി ...
.. അച്ഛന്‍ സാറിന്റെ അടുത്ത് നിന്നും എന്നെതിരിച്ചു കൊണ്ടു വന്നു അതോടെ എന്റെ ട്യൂഷന്‍ അവസാനിച്ചു .....അതോടെ ഫിസിക്സ് ക്ലാസ്സിന്‌ ശുഭ പരിയവസാനം ................